എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു
എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് നവീന്‍ ബാബു കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് അയച്ചതാണ് ഈ സന്ദേശം എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയയ്ക്കാനും സാധ്യത ഏറെയാണ്. രാത്രിയില്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങുകയായിരിക്കും. അതുകൊണ്ട് തന്നെ മെസേജ് കാണാനും വൈകും. ഈ സാഹചര്യത്തില്‍ ഈ സന്ദേശങ്ങളും സംശയാസ്പദമാണ്. നവീന്‍ ബാബുവിന്റെ മരണത്തിലെ 'കൊലപാതക തിയറിയെ' ശക്തിപ്പെടുത്തുന്നതാണ് ഈ മെസേജുകള്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ച് നല്‍കിയത്. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് പോലീസും പ്രധാനമായും അന്വേഷണം നടത്തുന്നത്. മരണത്തിലെ അസ്വാഭാവികതകള്‍ ആരും പരിശോധിക്കുന്നില്ല. ഇതിനിടെയാണ് മെസേജിലും പൊരുത്തുക്കേടെത്തുന്നത്. എഡിഎം കെ.നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്കോ മാധ്യമങ്ങള്‍ക്കോ കിട്ടിയിട്ടില്ലാത്തതിനാല്‍ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന വസ്തുതയുമുണ്ട്.
മരണം നടന്നത് 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ കോടതി വഴി ലഭിക്കുമെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. 14ന് വൈകിട്ട് 6 മണിക്ക് റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ അകലെ മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍നിന്നിറങ്ങിയ നവീന്‍ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന. ഈ ഭാഗത്തെ സിസിടിവി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴിസിന് മുന്നിലെ സിസിടിവിയും നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha