വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. നെടുമങ്ങാട്, പാറശാല, പള്ളിച്ചൽ എന്നിവിടങ്ങളിൽ നിന്ന് 48 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. നെടുമങ്ങാട്ടെ വാടകവീട്ടിൽ നിന്ന് ദമ്പതികളാണ് പിടിയിലായത്. നെടുമങ്ങാട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ എക്‌സൈസ് സംഘം പിടികൂടിയത് 24 വയസ് പ്രായമുള്ള യുവതിയെയാണ്. പാലക്കാട് സ്വദേശി ഭുവനേശ്വരിയാണ് പിടിയിലായത്. ഇയവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി ഇരുപത്തിമൂന്നുകാരനായ മനോജ് എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. നല്ലനിലയില്‍ ജീവിച്ചിരുന്ന യുവതിയുടെ ജീവിതം മനോജുമായുമായുള്ള ഓണ്‍ലൈന്‍ പ്രണയവും വിവാഹവുമാണ്, എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ മികച്ച ജോലിക്കാരിയായിരുന്നു ഭുവനേശ്വരി. ഇതിനിടെയാണ് ഇവര്‍ ഫേസ്ബുക്ക് വഴി മനോജുമായി പരിചയപ്പെട്ടത്. ഈ പരിചയം പ്രണണമായി മാറ്റുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഗുജറാത്തിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കെത്തി. എന്നാല്‍, മനോജാകട്ടെ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. പലയിടങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാള്‍.
ജീവിതസാഹചര്യം കൊണ്ട് ഭുവനേശ്വരിക്കും ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്നു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്പാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ആര്യനാട് പറണ്ടോടേക്ക് താമസം മാറിയത്. ഇവിടെയും വിപുലമായ കഞ്ചാവ് വില്‍പ്പനം നടത്തുകായിരുന്നു ദമ്പതിമാര്‍.
കഞ്ചാവ് കടത്തു സംഘത്തില്‍ പെട്ട അംഗങ്ങളാണ് ദമ്പതിമാര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ എക്‌സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. മനോജ് രക്ഷപെടുകയും ഭുവനേശ്വരി അറസ്റ്റിലാകുകയും ചെയ്തതോടെ ഇവരുടെ രണ്ടരവയസുകാരി മകളെ മനോജിന്റെ മാതാവിന് കൈമാറി.
ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, നജിമുദ്ദീന്‍, പ്രശാന്ത്, സജി, ഡ്രൈവര്‍ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത് എന്നാണ് സൂചന. എക്സൈസ് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലയിൽ രണ്ടു ദിവസത്തിനിടെ 55 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
വലിയതുറ സ്വദേശികളായ രഘു, കൊല്ലം സ്വദേശി ഷിബു, ഒഡീഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻഖുറാ എന്നിവരാണ് പാറശാല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് 20 കിലോ കഞ്ചാവുമായി പിടിയിലായത്. 8 കിലോ കഞ്ചാവുമായി പ്രാവച്ചമ്പലം വിക്ടറി സ്കൂളിന് സമീപം അമ്പലത്തുവിള വീട്ടിൽ റെജിൻ റഹീം (28) ആണ് പിടിയിലായ മറ്റൊരാൾ.
പ്രതികൾ കഞ്ചാവുമായി എത്തുന്ന രഹസ്യ വിവരത്തെ തുടർന്ന് പിന്തുടർന്ന എക്ൈസസ് ഇന്റലിജൻസ് വിഭാഗവും, സ്പെഷൽ സ്ക്വാഡും ചേർന്നാണ് പാറശാലയിൽ നിന്ന് 4 അംഗ സംഘത്തെ പിടികൂടിയത്. ആലപ്പുഴയിൽ കഞ്ചാവ് കേസിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഭുവനേശ്വരിയുടെ ഭർത്താവ് മനോജ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എക്സൈസ് പരിശോധന നടത്തിയത്. രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള 8 കിലോ കഞ്ചാവാണ് കരമന–കളിയിക്കാവിള പാതയിൽ പള്ളിച്ചലിൽ വാഹന പരിശോധനയിൽ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha