ദിവ്യ പ്രവചിച്ചത് നടന്നു.!നവീൻ ബാബുവിന്റെ CIVIL DEATH..!താത്വികമായ കൊലപാതകം..? കോടതിയിൽ എടുത്തലക്കും
സിവിൽ മരണം എന്നത് ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷാവിധി മൂലമോ അല്ലെങ്കിൽ പൗരാവകാശങ്ങൾ നഷ്‌ടപ്പെടുത്തുന്ന ഒരു രാജ്യത്തിൻ്റെ സർക്കാരിൻ്റെ ഒരു പ്രവൃത്തി മൂലമോ ഒരു വ്യക്തിക്ക് എല്ലാ അല്ലെങ്കിൽ മിക്കവാറും എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെടുന്നതാണ്. . ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾ അല്ലെങ്കിൽ മാനസിക വൈകല്യം നിമിത്തം നിയമപരമായി കഴിവില്ലാത്തവരായി കോടതി നിർണ്ണയിച്ച മുതിർന്നവരിൽ ഇത് സാധാരണയായി ചുമത്തപ്പെടുന്നു.
മധ്യകാല യൂറോപ്പ്
മധ്യകാല യൂറോപ്പിൽ, കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയിൽ എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെട്ടു. ഈ സിവിൽ മരണം പലപ്പോഴും യഥാർത്ഥ മരണത്തിലേക്ക് നയിച്ചു, കാരണം ആർക്കും ശിക്ഷിക്കപ്പെടാതെ ഒരു കുറ്റവാളിയെ കൊല്ലാനും മുറിവേൽപ്പിക്കാനും കഴിയും.
സിവിൽ ഡെത്ത് നേരിടേണ്ടി വരുമെന്ന് നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ നടത്തിയ പ്രയോഗം വളരെ അർത്ഥ വ്യാപ്തിയുള്ളതാണ്. വഴങ്ങാത്തവരെ കൊല്ലാൻ ആയുധത്തിന്റെയും അധികാരത്തിന്റെയും മാർഗങ്ങൾ ഒരുപോലെ സി.പി.എം ഉപയോഗിക്കും. സിവിൽഡെത്ത് എന്ന വാക്ക് എവിടെ നിന്നാണ് ദിവ്യയ്ക്ക് കിട്ടിയത്. നമ്മൾ സാധാരണ എവിടെയും പ്രയോഗിക്കുന്നതല്ല അത്. സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ സിവിൽ ഡെത്ത് വരും എന്നത് വിട്ടുകളയേണ്ട പ്രയോഗമായി കാണുന്നില്ല. നവീൻ ബാബുവിനെ മാത്രമല്ല മാഫിയാ പ്രവർത്തനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെയാകെ ഭീഷണിപ്പെടുത്താനാണ് അത് ഉപയോഗിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ തുച്ഛമായ വരുമാനമുള്ള ഒരു ഉദ്യോഗസ്ഥന്‍ ആരുടെയൊക്കെയോ ബിനാമിയായി ആരംഭിക്കാനിരുന്ന പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ക്ഷണിക്കപ്പെടാത്ത ഒരു ചടങ്ങിലേക്ക് വിശ്വസ്തനായ മാദ്ധ്യമപ്രവർത്തകനെയും കൂട്ടി വന്ന് ഉദ്യോഗസ്ഥനെ അവഹേളിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത ദിവ്യ എന്ന സി.പി.എം നേതാവിനെ ഇത്രയും നാളായിട്ടും അറസ്റ്റുചെയ്യാതെ കേരളത്തിലെ ആഭ്യന്തരവകുപ്പ് ഏത് കർശന നടപടിയെക്കുറിച്ചാണ് വാചകമടിക്കുന്നത്?
കേവലം ഒരു പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ദിവ്യയെ ഇത്രയേറെ പ്രകോപിതയാക്കിയത്, അതിലേറെ ഗൗരവമുള്ള മറ്റെന്തൊക്കെയോ സംഭവങ്ങൾ ഇതിനു പിന്നിലുണ്ടെന്നും സംശയിക്കാവുന്ന നിലയിലാണ് അന്നത്തെ ദിവ്യയുടെ പ്രകടനങ്ങളത്രയും. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം പതുങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സർക്കാർ അവസാനിപ്പിക്കണം.
അന്വേഷണത്തിൽ തുടക്കം മുതലേ ഇടപെടാനുള്ള വ്യഗ്രത അധികാര കേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം പോലും ബന്ധുക്കൾ എത്തിച്ചേരും മുമ്പ് തിടുക്കപ്പെട്ട് നടത്തിയത് എന്തിനാണ്? പ്രതിപക്ഷമടക്കം സംശയങ്ങൾ ഉന്നയിച്ചിട്ടും വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തും പി.പി.ദിവ്യയുടെ ഭർത്താവും ജോലിചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജിൽ വച്ചു തന്നെ പോസ്റ്റ്‌മോർട്ടം നടത്താനുമുള്ള ഇടപെടലുണ്ടായി. പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ വിശ്വാസ്യത സംബന്ധിച്ച് മന്ത്രി വീണാ ജോർജിന് തന്നെ സംശയമുണ്ട്. സൂപ്രണ്ടിന്റെ റിപ്പോർട്ടുപോലും വിശ്വാസത്തിലെടുക്കാതെ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രി പരിയാരത്തേക്ക് അയച്ചത് അതുകൊണ്ടാണ്? പത്തനംതിട്ടയിലെ പാർട്ടി നവീനിന്റെ കുടുംബത്തിനൊപ്പമെന്ന് വരുത്തി തീർത്ത് കുടുംബത്തിൽ നിന്ന് മറ്റ് ആരോപണങ്ങൾ പുറത്തുവരാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പാർട്ടി അവരുടെ ഭാഗത്താണെന്ന് തോന്നിക്കാൻ അത്യുത്സാഹമാണ് പത്തനംതിട്ടയിലെ നേതൃത്വം കാട്ടിയത്.
പാർട്ടിയും സർക്കാരും ആ കുടുംബത്തിനൊപ്പമല്ലെന്നതിനു തെളിവാണ് മുഖ്യമന്ത്രി ഇതുവരെ ആ വീട് സന്ദർശിക്കാൻ തയ്യാറാകാത്തത്. പാർട്ടി ഉന്നതർക്ക് പങ്കുള്ള ഭൂമിയുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ എ.ഡി.എമ്മിന് അറിയാമായിരിക്കാം. കണ്ണൂരിന് പുറത്തുപോയാൽ അദ്ദേഹം അത് എങ്ങനെ ഉപയോഗിക്കുമെന്ന പേടിയിലാണ് പെട്രോൾ പമ്പിന്റെ കാര്യം എടുത്തിട്ടുള്ള ഭീഷണി ആരംഭിച്ചത്. യഥാർത്ഥ വിഷയം അതല്ലെന്ന് അവിടെയുള്ള ഉദ്യോഗസ്ഥർക്കും അറിയാം. കുറച്ചു കഴിഞ്ഞാൽ എല്ലാം പുറത്തു വരും. ദിവ്യയുടെ ആക്ഷേപം സംബന്ധിച്ച് പാർട്ടിക്ക് അറിവുണ്ടായിരുന്നില്ലെന്ന വാദം മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. ആ പാർട്ടിയുടെ രീതി അനുസരിച്ച് എന്ത് ആവശ്യവും കീഴ്ഘടകത്തിൽ നിന്ന് വരണം. പാർട്ടി അറിയാതെ ഒരു ട്രാൻസ്ഫർ പോലും നടപ്പാക്കാൻ പറ്റില്ല. പാർട്ടിക്ക് എല്ലാമറിയാം എന്നത് ദിവ്യയെ സംരക്ഷിക്കാൻ നടത്തിയ നീക്കത്തിലൂടെ വ്യക്തമാണ്. മൂന്നാം ദിവസമാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ദിവ്യയെ നീക്കാൻ പോലും പാർട്ടി തയ്യാറായത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. ഞാൻ കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ വീട്ടിൽ പോയിരുന്നു. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനല്ല നവീനെന്ന് ആ വീടിന്റെ പടി ചവിട്ടുന്ന ആർക്കും മനസിലാകും. അയൽവാസികൾക്കും നാട്ടുകാർക്കും അത്രയേറെ മതിപ്പാണ് ആ ഉദ്യോഗസ്ഥനെ കുറിച്ച്. നീതിയെന്നത് വെറും വാക്കല്ലെന്ന് ആ കുടുംബത്തിന് ബോദ്ധ്യമാകണം. തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ട്.
കണ്ണീരടങ്ങാത്ത ആ കുടുംബത്തെ പോലെ വർത്തമാന കേരളവും ആ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ല. അപ്പോഴും നവീൻ ബാബു അഴിമതിക്കാരനാണ് എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമമാണ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നടന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha