വൻതുക നോക്കുകൂലി...25,000 രൂപ നോക്കുകൂലിയായി ചോദിച്ചു...തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി... പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്...
വൻതുക നോക്കുകൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ തിരുവനന്തപുരത്ത് പത്ത് ചുമട്ടു തൊഴിലാളികൾക്ക് എതിരെ നടപടി. സിനിമാ ചിത്രീകരണത്തിനായി എത്തിച്ച സാമഗ്രികൾ ഇറക്കാൻ 25,000 രൂപ നോക്കുകൂലിയായി ചോദിച്ച സംഭവത്തിലാണ് മന്ത്രി ഇടപെട്ടത് തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് തൊഴിലാളികൾക്ക് എതിരെ നടപടിയെടുത്തത്.
ഇന്നലെയായിരുന്നു വിവാദത്തിന് ആധാരമായ സംഭവം നടന്നത്. സിനിമാ ചിത്രീകരണത്തിനായി പന്തൽ നിർമ്മിക്കേണ്ട സാമഗ്രികളായിരുന്നു ലോറിയിൽ എത്തിച്ചത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇറക്കനായിരുന്നു തീരുമാനം. എന്നാൽ ഇവിടേക്ക് ചുമട്ടുതൊഴിലാളികളുടെ ഒരു സംഘമെത്തിയാണ് അന്യായമായ രീതിയിൽ നോക്കുകൂലി ചോദിച്ചതെന്നാണ് ലഭ്യമായ വിവരം.70,000 രൂപയ്ക്കാണ് പന്തൽ നിർമ്മിക്കാൻ ജോലിക്കാരൻ കരാർ ഏറ്റെടുത്തിരുന്നത്.
എന്നാൽ അതിൽ നിന്ന് 25,000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. പതിനായിരം രൂപ വരെ നൽകാം എന്നായിരുന്നു കരാറുകാരൻ പറഞ്ഞത്.എങ്കിലും ഇത് ചെവിക്കൊള്ളാൻ ചുമട്ടുതൊഴിലാളികൾ തയ്യാറായില്ല. എന്ന് മാത്രമല്ല ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് തൊഴിലാളികൾ ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.ഇതിന് പിന്നാലെയാണ് കരാറുകാരൻ പോലീസിലും മന്ത്രി വി ശിവൻകുട്ടിക്കും പരാതി നൽകിയത്.
https://www.facebook.com/Malayalivartha