ചേംബറിൽ കയറിയത് ഏവനെടാ ? SFIയുടെ മുനയൊടിച്ച് ഗവർണർ.! ആർഷോയ്‌ക്ക് ആർലേക്കറുടെ വിരട്ട് 24 മണിക്കൂറിനുള്ളിൽ കിട്ടിയിരിക്കണം
വിഷയത്തിൽ റജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന് വിസി ഡോ. മോഹനൻ കുന്നുമ്മൽ ഇന്ന് കാരണം കാണിക്കൽ നോട്ടിസ് നൽകി. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ വിസി ആവശ്യപ്പെട്ടു. ഒരു സംഘം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വളപ്പിൽ കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വിസി നിർദ്ദേശിച്ചിട്ട് നടപടി കൈക്കൊള്ളാത്തതും വിദ്യാർത്ഥികൾ വിസിയുടെ ചേംബറിൽ അതിക്രമിച്ച് കടന്നു പോസ്റ്ററുകൾ പതിച്ചതും ഗുരുതര സുരക്ഷാവീഴ്ച്കയാണെന്നും അതിന് ഉത്തരവാദികൾക്കെതിരെ റജിസ്ട്രാർ നടപടി കൈക്കൊണ്ടില്ലെന്നും നോട്ടിസിൽ പറയുന്നു. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസിൽ ഹൈക്കോടതി വ്യാഴാഴ്ച കേസിൽ വാദം കേൾക്കും.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തതിലും യൂണിയൻ രൂപീകരിക്കാനാവാത്തതിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ കഴിഞ്ഞമാസം 24മുതൽ സമരം നടത്തുന്നത്. സെനറ്റ് ഹൗസ് ക്യാമ്പസിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് രജിസ്ട്രാർ ഡോ.അനിൽകുമാറിന് വി.സി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം പൊലീസിലറിയിക്കുന്നതിലെ വീഴ്ചയെക്കുറിച്ചും വി.സിയുടെ ചേംബറിൽ കടന്നുകയറിയതിലൂടെ സുരക്ഷാപാളിച്ചയുണ്ടായതിനെക്കുറിച്ചും 24മണിക്കൂറിനകം വിശദീകരിക്കാനാവശ്യപ്പെട്ടാണ് രജിസ്ട്രാർക്ക് വി.സി മെമ്മോ നൽകിയത്. സർവകലാശാലാ ക്യാമ്പസിൽ പന്തൽകെട്ടാൻ അനുവദിച്ച സുരക്ഷാ ജീവനക്കാർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ വി.സിയുടെ മുറിയിലേക്ക് അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ പ്രവർത്തകർ രണ്ടുമണിക്കൂറോളം ഓഫീസ് ഉപരോധിച്ചു. 4പേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വി.സിയുടെ ഓഫീസിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ യൂണിവേഴ്സിറ്റി എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് സമരക്കാർക്കെതിരെ കേസെടുത്തിട്ടുമില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച 3കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് സർവകലാശാലയ്ക്ക് തീരുമാനമെടുക്കാനാവാത്തത്. തിരഞ്ഞെടുപ്പിന്റെ രേഖകൾ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടതിനാലാണ് ഫലം വിജ്ഞാപനം ചെയ്യാനാവാത്തതെന്ന് വി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കൊല്ലത്തെ യൂണിവേഴ്സിറ്റി യുവജനോത്സവം നടത്തുന്നതിനു മുമ്പ് യൂണിയൻ നിലവിൽ വരണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം.
https://www.facebook.com/Malayalivartha