Widgets Magazine
12
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


'ബ്ളഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ..'ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുക്കത്തെ അതിജീവിത.. വളരെ മോശമായ രീതിയിൽ തനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്ന് അതിജീവിത..


ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം..അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം..കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍..


കേരള ​ഗവർണറും വി സി നിയമനവും..വീണ്ടും കരുക്കൾ നീക്കി പിണറായി വിജയൻ..രാജ്ഭവനിലേക്ക് എത്തിയത് രണ്ടു മന്ത്രിമാർ..ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അമ്പിനും വില്ലിനും അടുക്കാതെ ഗവർണർ..അടുത്ത നീക്കം..


ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍.. എം.വി ഗോവിന്ദനോട് 12-ാം തിയ്യതി വൈകുന്നേരം നാല് മണിക്ക് നേരിട്ട് ഹാജരാകാൻ കോടതി..

എന്നെയും ഉപദ്രവിക്കാന്‍ മടിയില്ലാതായി; കൈ വിട്ട ശേഷം നോക്കിയപ്പോഴും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു: മരിക്കുന്നതിന് മുമ്പ് എന്റെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു... പ്രജിന്റെ പ്രകൃതം ഭയത്തോടെ ഓർത്തെടുത്ത് സുഷമ

11 FEBRUARY 2025 04:03 PM IST
മലയാളി വാര്‍ത്ത

ഏറെ ദുരൂഹത ഉയർത്തി വെള്ളറട കൊലപാതകം മറ്റൊരു വഴിത്തിരിവിൽ എത്തി നിൽക്കുമ്പോൾ കേസിലെ പ്രതിയായ പ്രജിൻ വേറിട്ടൊരു ജീവിതമാണ് നയിച്ചിരുന്നതെന്ന് കുടുംബം ആവർത്തിക്കുകയാണ്. പലപ്പോഴും ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന പ്രജിന്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരികെയെത്തുന്നത്. പിന്നീട് ചൈനയില്‍ പോയി പഠനം തുടരാനായില്ല. ഇതിനിടെ കൊച്ചിയില്‍ സിനിമ സംബന്ധിച്ച പഠനത്തിനായി പോയി. ഇതിനായി ഒന്നരലക്ഷത്തോളം രൂപയാണ് വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍, സിനിമാപഠനത്തിന് ശേഷം തിരികെയെത്തിയതോടെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടതെന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. പ്രജിന്റെ പ്രകൃതം എങ്ങനെയാണെന്ന് ഭയത്തോടെയാണ് 'അമ്മ ഓര്‍ത്തെടുക്കുന്നത്.

അവന്‍ എപ്പോഴും മുകളിലത്തെ നിലയിലെ റൂമിലായിരുന്നുവെന്നും, പെട്ടെന്നൊരു ദിവസം വീട്ടിലെ ടിവിയും ഗ്ലാസുമെല്ലാം അവന്‍ അടിച്ചുപൊട്ടിച്ചു. ഒരു ദിവസം അവന്‍ അടുത്ത വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു. വീട്ടിനകത്തെല്ലാം വെള്ളം കയറി.. അന്ന് രാത്രി ഒരു മണി സമയത്ത് ഞങ്ങള്‍ ഭയന്ന് വിറച്ചു നില്‍ക്കുകയായിരുന്നു. പൊലീസ് വന്നാണ് രംഗം ശാന്തമാക്കിയതെന്നം അമ്മ പറഞ്ഞു.

കൊവിഡ് സമയത്ത് ചൈനയില്‍ നിന്ന് ഇവന്‍ ഡല്‍ഹിയിലാണ് വന്നിറങ്ങിയത്. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം വീട്ടില്‍ വന്നപ്പോഴാണ് മുകളിലത്തെ നിലയിലെ റൂമില്‍ കയറി ഒറ്റക്കിരിക്കാന്‍ തുടങ്ങിയത്. അവസാന സെമസ്റ്ററിലെ ഫീസടക്കാന്‍ മോളുടെ ആഭരണം പണയം വെച്ചിരുന്നു. കൊവിഡ് രൂക്ഷമായതിനാല്‍ ചൈനയിലെ ഓഫീസുകളൊക്കെ അന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഡോ. നിയാസ് എന്നയാള്‍ മുഖേനെ എറണാകുളത്തെ ഏജന്‍സി വഴിയാണ് ഫീസടച്ചത്. അവര്‍ക്ക് നമ്മള്‍ നേരിട്ട് പണം കൊടുക്കുകയായിരുന്നു. പണം അടച്ചതിന്റെ രേഖയോ, ബില്ലോ ഒന്നും അവര്‍ തന്നില്ല.

ഫീസടച്ചതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പിക്കായി അവന്‍ വുഹാന്‍ സര്‍വകലാശാലയിലേക്ക് ഇ മെയില്‍ അയച്ചു. അപ്പോഴാണ് ഫീസടച്ചില്ലെന്നും, സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്നും അവിടെ നിന്ന് മറുപടി വന്നത്. അതിന് ശേഷമാണ് ഇവന്‍ വീട്ടില്‍ അതിക്രമം കാട്ടാന്‍ തുടങ്ങിയത്. ഡാഡിയാണ് ഫീസ് അടക്കാതെ ഭാവി നശിപ്പിച്ചതെന്ന് അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ ഭാവി നമ്മള്‍ നശിപ്പിച്ചെന്ന് പറഞ്ഞാണ് അവന്‍ ഉപദ്രവം തുടങ്ങിയത്.

നമ്മള്‍ പണം തിരികെ കിട്ടാനായി എറണാകുളത്തെ ഏജന്‍സിയുടെ മുന്നില്‍ പോയി കിടന്നുവരെ പ്രതിഷേധിച്ചു. പൊലീസില്‍ പരാതിയും കൊടുത്തു. ഇവന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി പലവട്ടം അവിടെ പൊയിട്ടും ഒന്നും നടന്നില്ല. ഇതിന് ശേഷം സിനിമാ ഫീല്‍ഡില്‍ പോവാനായി 3 മാസത്തെ ഒരു കോഴ്‌സ് പഠിക്കണമെന്ന് പറഞ്ഞു. നമ്മള്‍ കൂട്ടായ്മയില്‍ ആരാധനയ്‌ക്കൊക്കെ പോകുന്നത് കൊണ്ട് സിനിമ ഫീല്‍ഡില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് പറഞ്ഞിട്ടും അവന്‍ കേട്ടില്ല. അലസാനം അവന്റെ നിര്‍ബന്ധം മൂലം ഒന്നര ലക്ഷം രൂപ ഈ കോഴ്‌സിനായി കൊടുത്തു. കോഴ്‌സ് കഴിഞ്ഞ് വന്ന ശേഷവും അവന്റെ ദേഷ്യം മാറിയില്ല. അതും പ്രയോജനപ്പെടില്ലെന്ന് അവന് തോന്നിയിരിക്കാം.

അതിന് ശേഷം പലവട്ടം അവന്‍ ഡാഡിയെ ഉപദ്രവിച്ചു, എന്നെയും ഉപദ്രവിക്കാന്‍ മടിയില്ലാതായി. പിന്നെ നമ്മുടെ കൂടെ ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും അവന്‍ വരാതായി. വീട്ടിലെ ടിവിയില്‍ അവന്‍ എന്തോ വെയ്ക്കും.. ടിവിയില്‍ നിന്ന് വൈബ്രേഷന്‍ ശബ്ദം വന്നുകൊണ്ടിരിക്കും. വല്ലാത്തൊരു ശബ്ദമാണത്. അന്നേരം നമ്മള്‍ ഭയന്ന് പുറത്തിരിക്കും. ആ സമയം അവന്റെ കൈയ്യില്‍ കത്തിയും വെല്‍ഡിങ് മെഷീനുമൊക്കെയുണ്ടാവും. അശരീരി പോലെ ടിവിയില്‍ നിന്ന് എന്തോ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കും. എന്നാല്‍ അവന്‍ വീട്ടിന് പുറത്തിറങ്ങുമ്പോല്‍ എല്ലാവരോടും ഭയങ്കര സ്‌നേഹവും കമ്പനിയുമാണ്. പുറത്ത് നിന്ന് ആരെങ്കിലും വീട്ടില്‍ വന്നാലോ, പുറത്ത് വല്ല ചടങ്ങിനും പോയാലോ ഒക്കെ നീറ്റായിരിക്കും. നമ്മളോട് മാത്രമാണ് ഇങ്ങനെ ദേഷ്യം കാട്ടുന്നത്.

സിഗരറ്റ് വലിക്കാറുണ്ടെന്നേ അറിയൂ. വേറെ ലഹരി വസ്തുവൊന്നും ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഭര്‍ത്താവ് സോഫയില്‍ ഉറങ്ങിക്കിടക്കവേയാണ് അവന്‍ വെട്ടിക്കൊന്നത്. ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചുകൊണ്ട് അടുത്ത് കസേരയിലിരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അവന്‍ വന്ന് അച്ഛനെ വെട്ടി, പിടിച്ചിട്ടും അവന്‍ നിന്നില്ല. ആള്‍ക്കാരെ വിളിക്കാന്‍ പുറത്തിറങ്ങി ഓടി ഞാന്‍. നടുറോഡില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞാനാണ് കൊല ചെയ്തതെന്ന് കരുതി ആള്‍ക്കാര് ആദ്യം അടുത്തില്ല. പിന്നീടാണ് മകനാണ് കൊല ചെയ്തതെന്ന് എല്ലാവര്‍ക്കും മനസിലായത്.

ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഇവന്‍ അച്ഛന്റെ കഴുത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ ഇവനെ ഇടിച്ച് അവിടെ നിന്ന് മാറ്റി. ഇവന്‍ കൈ വിട്ട ശേഷം നോക്കിയപ്പോഴും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് എന്റെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ടിരുന്നു.- അമ്മ പറയുന്നു.

ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റു. കൊലപാതകത്തിന് മുമ്പും ജോസിന് മകനില്‍നിന്ന് പതിവായി മര്‍ദനമേറ്റതായും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. പ്രജിന്റെ ജീവിതം ഏതാനുംവര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

50000 മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്  (3 minutes ago)

സംസ്ഥാനത്ത് താപനില ഉയരുന്നു.... ജോലി സമയം പുനഃക്രമീകരിച്ചു... ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം  (25 minutes ago)

വടകരയില്‍ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; 11 മാസത്തിനുശേഷം പിടിയിലായ പ്രതിക്ക് ജാമ്യം  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഗൃഹനാഥനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു  (7 hours ago)

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; നാടുകടത്തല്‍ വിപത്ത്: ട്രംപിന്റെ നയം അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്  (7 hours ago)

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കി കുടുംബം  (8 hours ago)

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; പരീക്ഷ രാവിലെയാക്കിയാല്‍ ഫലപ്രഖ്യാപനം നീളും  (8 hours ago)

കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്: യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  (8 hours ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

അമ്മയോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി  (9 hours ago)

നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം  (9 hours ago)

തൊണ്ടയില്‍ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

വിജയ്യുടെ തമിഴക വെട്രി കഴകം: വിജയ് മാര്‍ച്ച് ആദ്യംമുതല്‍ സംസ്ഥാനമൊട്ടാകെ ഒരു പര്യടനം ആരംഭിക്കും  (11 hours ago)

സൗഹൃദം ഉപേക്ഷിച്ചു: എറണാകുളത്ത് യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends