വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..
![](https://www.malayalivartha.com/assets/coverphotos/w657/327090_1739273562.jpg)
വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത് .പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകത്തിന് പിന്നിലെ വീട് കണ്ടെത്തിയത്. പിന്നാലെ അറസ്റ്റും നടന്നു. വൈദ്യൂതി വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെ (50) ആസൂത്രിതമായി വകവരുത്തുകയായിരുന്നു.
സംഭവത്തിലാണ് സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോന്‍ (55), ഭാര്യ അശ്വമ്മ (അശ്വതി-50), മകന്‍ കിരണ്‍ (28) എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.ദിനേശന്റെ പെണ്‍സുഹൃത്താണ് അശ്വമ്മ. കിരണാണ് ദിനേശനെ കൊലപ്പെടുത്തിയത്. കുടുംബവുമായി പിണങ്ങിക്കഴിയുന്ന ദിനേശന്‍ ഇടക്ക് അശ്വമ്മയുടെ വീട്ടില്‍ എത്തുമായിരുന്നു. ഇതറിഞ്ഞ കിരണ്‍ വെള്ളിയാഴ്ച രാത്രി വീടിനു പിന്നില്‍ എര്‍ത്ത് വയര്‍ ഇടുകയായിരുന്നു. ഇതില്‍ കുരുങ്ങിയാണ് ദിനേശന്‍ മരിച്ചത്. മരിച്ചെന്ന് ഉറപ്പാക്കാന്‍ കിരണ്‍ വീണ്ടും എര്‍ത്തടിപ്പിച്ചു. കൈക്കും കഴുത്തിനും അരക്കുതാഴെയും കരിഞ്ഞ പാടുകളുണ്ട്.
മരിച്ചെന്ന് ഉറപ്പായശേഷം മൃതദേഹം വലിച്ചിഴച്ച് വീട്ടില്‍നിന്ന് 150 മീറ്ററോളം അകലെ വയലില്‍ കൊണ്ടിട്ടു. കിരണും കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം വലിച്ചിഴച്ച് വയലില്‍ ഉപേക്ഷിച്ചത്. ആണ്‍സുഹൃത്തിന്റെ മരണം അശ്വമ്മയും അറിഞ്ഞു.പക്ഷേ പുറത്തു പറയാതെ ഭര്‍ത്താവിനേയും മകനേയും കാത്തു. അച്ഛനും മകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആ ഘട്ടത്തില്‍ അമ്മ ഒന്നും അറിഞ്ഞില്ല.ദിനേശന്റെ ദേഹത്ത് പായലും മറ്റും പറ്റിപ്പിടിച്ചിരുന്നു. എര്‍ത്തിടാന്‍ ഉപയോഗിച്ച ഇലക്ട്രിക് വയര്‍ കിരണിന്റെ വീടിന്റെ പിന്നില്‍നിന്ന് കണ്ടെത്തി. രണ്ടാമതും എര്‍ത്തടിപ്പിച്ച കോയില്‍ കിരണ്‍ വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്.
ഇതും പൊലീസ് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. വീടിനുള്ളിലെ സോക്കറ്റില്‍നിന്നാണ് എര്‍ത്തിട്ടതെന്നും വ്യക്തമായി. ശനിയാഴ്ച രാവിലെ വയലില്‍ ചൂണ്ടയിടാനെത്തിയ കുട്ടിയാണ് ദിനേശന്‍ കിടക്കുന്നത് കണ്ടത്. വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞെങ്കിലും മദ്യപിച്ച് കിടക്കുകയായിരിക്കും എന്നാണ് കരുതിയത്.എന്നാല്‍, വൈദ്യുതാഘാതമേല്‍ക്കേണ്ട ചുറ്റുപാടിലല്ല മൃതദേഹം കിടന്നത്. തുടര്‍ന്നാണ് പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വീടുകളില്‍ നടത്തിയ പരിശോധനയിലാണ് കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തിയത്.
ഇതാണ് നിര്‍ണ്ണായകമായത്. ദിനേശന്‍ വയലില്‍ കിടക്കുന്ന വിവരം ചൂണ്ടയിടാനെത്തിയ കുട്ടി ആദ്യം പറഞ്ഞത് അശ്വമ്മയോടാണ്. മദ്യപിച്ച് കിടക്കുന്നതായിരിക്കുമെന്നും മറ്റാരോടും പറയേണ്ടെന്നും അവര്‍ പറഞ്ഞതായും കുട്ടി പോലീസിനെ അറിയിച്ചു.കെ എസ് ഇ ബിയില്‍ നിന്നു കിട്ടിയ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് പുറത്തു പറഞ്ഞില്ല. പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയുമായി ദിനേശന് ശത്രുതയുണ്ടെന്നും അയല്‍വാസിയുടെ ഭാര്യയെ ദിനേശന്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നുള്ള ശത്രുതയാണെന്നും പൊലീസിന് മനസ്സിലായി.
https://www.facebook.com/Malayalivartha