ഗായത്രി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാനച്ഛൻ; അവസാനമായി കാണാനും എത്തിയില്ല...
![](https://www.malayalivartha.com/assets/coverphotos/w657/327202_1739442811.jpg)
അടൂരില്‍ വാടക വീട്ടിൽ തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് രണ്ടാനച്ഛന്റെ ആരോപണം. ഗായത്രിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ രണ്ടാനച്ഛന്‍ ഗായത്രിയുടെ അമ്മയുടെ മൂന്നാം ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാം ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പറഞ്ഞു. ഗോവയിലേക്ക് ലോറിയില്‍ ലോഡുമായി പോയതാണ് എന്നു പറയപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ആദര്‍ശ് ഗായത്രിയുടെ മൃതശരീരം കാണാന്‍ എത്തിയിരുന്നില്ല എന്നും രണ്ടാനച്ഛന്‍ പറയുന്നു.
മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്– രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടെത്തിയതും. തുടർന്ന് ആംബുലൻസ് വരുത്തി ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗായത്രി എഴുതിയതായി കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എന്നാൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി എന്ന പോലീസ് ഭാഷ്യം താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗായത്രിയുടെ അമ്മ പറഞ്ഞു.
കുറിപ്പ് എഴുതിവെക്കാന്‍ സാവകാശം ഉണ്ടായിരുന്നെങ്കില്‍ അതിനുമുമ്പേ മകള്‍ തന്നെ വിളിക്കുമായിരുന്നു എന്നും അമ്മ പറഞ്ഞു. ഗായത്രി തൂങ്ങിമരിച്ചതിനുപിന്നാലെ അമ്മ രാജി അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് സ്ഥാപന നടത്തിപ്പുകാരനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിനുപിന്നാലേ ഇയാള്‍ ഒളിവില്‍ പോയി.
സ്ഥാപന നടത്തിപ്പുകാരന്‍ എന്തിന് ഒളിവില്‍ പോയെന്നും താന്‍ വീട് മൊത്തം പരിശോധിച്ചിട്ടും കിട്ടാത്ത ആത്മഹത്യാ കുറിപ്പ് ഇപ്പോള്‍ എവിടുന്നുവന്നു എന്നും ഗായത്രിയുടെ അമ്മ ചോദിച്ചു. മൃതശരീരം വിട്ടുകിട്ടണമെന്ന ആവശ്യം രണ്ടാനച്ഛന്‍ ഉന്നയിച്ചെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഗായത്രിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഏറ്റുവാങ്ങിയ മൃതശരീരം പത്തനംതിട്ട നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
അടൂര്‍ റെവന്യൂ ടവറിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ദ്രോണ ഡിഫെന്‍സ് അക്കാദമി ആന്റ് യോഗ സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഗായത്രി പരിശീലനത്തിന് ചേര്‍ന്നിരുന്നു. സ്ഥാപന ഉടമയായ പ്രദീപ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യചെയ്തതെന്നുമാണ് ഗായത്രിയുടെ അമ്മ രാജി ആരോപിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിന് പോലീസ് കാവലുണ്ട്. വിമുക്തഭടനായ സ്ഥാപന ഉടമ ഒളിവിലാണ്. ഇയാളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സ്ഥാപന ഉടമ തന്റെ അഭിഭാഷകന്‍ മുഖേന അടൂര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം.
മുറിഞ്ഞകല്‍ പാറക്കടവ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിക്ക് സമീപം മുണ്ടന്‍വിളയില്‍ ഡ്രൈവര്‍ ആദര്‍ശിന്റെ മകളാണ് ഗായത്രി. കുമ്പഴയിലുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോയിവന്ന അമ്മ രാജിയാണ് മകളെ തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ അറത്തുമാറ്റി താഴെ ഇറക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കൂടല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പ് ഗായത്രിയുടെ സഹോദരന്‍ ആദിത്യനെ വീട്ടില്‍നിന്ന് കാണാതായിരുന്നു.
ആർമി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നത്. അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഡേറ്രിംഗിനായി വിളിക്കാറുണ്ടെന്നും അമ്മമാരോട് ചാറ്റിംഗ് നടത്താറുണ്ടെന്നും രാജി ആരോപിച്ചു. 'പല പിള്ളരെയും ഡേറ്റിംഗിന് റൂമിലേക്ക് വിളിക്കും. ഹോട്ടൽ മുറിയെടുത്ത് ഡേറ്റിംഗിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തിൽ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകൾ മറുപടി പറഞ്ഞു.
മൂന്ന് ദിവസം മകളോട് ക്ലാസിൽ വരേണ്ടെന്ന് അദ്ധ്യാപകന് പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാൻ പറയാനായിരുന്നു അദ്ധ്യാപകൻ പറഞ്ഞത്. ഫോൺ വിളിച്ചപ്പോൾ വാട്സാപ്പ് ഉള്ള ഫോൺ എടുത്തൂടെ എന്നായിരുന്നു ചോദ്യം. അദ്ധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരില്ല. അമ്മമാരുടെ വാട്സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യും',- രാജി ആരോപിച്ചു.
സ്ഥാപനത്തിൽ അധ്യാപകനെ മറ്റൊരാൾക്കൊപ്പം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ മകൾ കണ്ടുവെന്നും അന്ന് മുതൽ മകൾ ഇയാളുടെ നോട്ടപ്പുള്ളി ആണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകൻ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും മാതാവ് രാജി ആരോപിച്ചു.
https://www.facebook.com/Malayalivartha