Widgets Magazine
14
Mar / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി


പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു.. ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റി..ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്...


പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം..


കേരളത്തിൽ നടുക്കുന്ന ഒരു കൊലപാതകം കൂടി.. യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍..മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍..


സംസ്ഥാനത്ത് ഇന്ന് മഴ അലേർട്ടുകളില്ല.. ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല... എന്നാൽ മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ..

പ്രജിൻ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ 'ആ' ഗാനം; വീട്ടിൽ സാമ്പത്തിക വിഷയത്തിൽ തർക്കം നടന്നു: പ്രജിൻ മറയ്ക്കുന്ന സത്യങ്ങൾ വെളിവാക്കാൻ പോലീസ് നീക്കം...

16 FEBRUARY 2025 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

വേദനയോടെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു: എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്.; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി സമന്‍സ് അയച്ചു

അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്ന് സംശയം ഉയ‍ർന്നിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ 'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനം. വീട്ടിൽ സാമ്പത്തിക വിഷയത്തിൽ തർക്കം നടന്നിരുന്നെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിൻ്റെ കൊലപാതകത്തിനു മുൻപ് സിനിമ ചെയ്യുന്നതിനായി പ്രജിൻ കോടികൾ ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തിക വിഷയങ്ങളിൽ നിരന്തരം തർക്കം നടന്നുവെങ്കിലും ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് സുഷമ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ വിശദമായ പരിശോധന അന്വേഷണസംഘം തുടരുകയാണ്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.


കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ സുഷമ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു.

ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച രാത്രിയായിരുന്നു വീട്ടിലെ സോഫയിൽ ഉറങ്ങിക്കിടന്ന ജോസിൻ്റെ മകൻ പ്രജിൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്നത്. അമ്മ സുഷമയെ സാക്ഷി നി‍ർത്തിയാണ് പ്രജിൻ പിതാവിനെ ആക്രമിച്ചത്. ഭർത്താവിനെ രക്ഷിക്കാൻ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീണിരുന്നു. പ്രാണരക്ഷാർത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 24 വെട്ടുകളാണ് സ്വന്തം മകനിൽ നിന്നും ജോസിൻ്റെ ശരീരത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയത്. പിതാവിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിൻ വെള്ളറട പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.

വിചിത്രമായ കുറിപ്പുകളും പ്രതിമകളും പലവിധത്തിലുള്ള ഉപകരണങ്ങളുമാണ് പ്രജിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. ''ഐ ആം സൂപ്പര്‍ സൈക്കോ'' എന്നുതുടങ്ങിയ പല വാചകങ്ങളും ഇയാള്‍ മുറിയില്‍ എഴുതിവെച്ചിരുന്നു. കളിമണ്ണ് നിര്‍മിച്ച പ്രതിമകളും മറ്റുചില രൂപങ്ങളും കണ്ടെത്തി. കളിമണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി അതിന്റെ തല ഛേദിക്കുന്നത് പ്രജിന്റെ ഒരു സ്വഭാവമായിരുന്നുവെന്ന് വിവരമുണ്ട്. വീട്ടുകാരുടെ ഹാര്‍ഡ് വെയര്‍ കടയില്‍നിന്ന് ലഭിക്കുന്ന പലവസ്തുക്കളും ഉപയോഗിച്ച് വിവിധതരം ടൂള്‍സും ഇയാള്‍ നിര്‍മിച്ചിരുന്നു.

പ്രജിന്റെ സ്വഭാവത്തില്‍ അടിമുടി ദുരൂഹതയുണ്ടായിരുന്നതായും ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണമെന്നും ബന്ധുവായ ഷൈന്‍കുമാര്‍ പറഞ്ഞു. അവന്‍ രാത്രി ഇറങ്ങിപ്പോകും. എവിടെ പോവുകയാണെന്ന് ചോദിച്ചാല്‍ ദേഷ്യപ്പെടും. അവന്റെ ഫോണും കമ്പ്യൂട്ടറും പോലീസ് പരിശോധിക്കണം. ഫോണ്‍വിളികളെക്കുറിച്ചൊന്നും വീട്ടുകാര്‍ക്ക് അറിയില്ല. ഫോണും കമ്പ്യൂട്ടറും പരിശോധിച്ചാല്‍ പുറംലോകം അറിയാത്ത പലതും അറിയാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദനയോടെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു: എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി  (2 hours ago)

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്.; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍  (2 hours ago)

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി സമന്‍സ് അയച്ചു  (3 hours ago)

ഒഡിഷയിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നാല് ദിവസം പൂര്‍ത്തിയാവുന്നു  (4 hours ago)

ബൈക്കുകളുടെ ലോക് സെറ്റ് തകര്‍ത്ത് മോഷണം: 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികള്‍ പിടിയില്‍  (5 hours ago)

യുഎഇയില്‍ വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്  (5 hours ago)

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു  (5 hours ago)

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞു: വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു  (6 hours ago)

സ്‌കൂള്‍വാനില്‍ നിന്നിറങ്ങിയ എട്ടു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു  (7 hours ago)

ആലപ്പുഴയില്‍ അമ്മയും മകളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി  (7 hours ago)

ഡോക്ടറും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍; കടബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം  (7 hours ago)

ഷെമിയോട് ക്ഷമിക്കാന്‍ കുടുംബക്കാര്‍ തയ്യാറല്ല; ഭാര്യയല്ലെ എനിക്ക് കൈവിടാനാവില്ലെന്ന് റഹിം  (8 hours ago)

വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി  (8 hours ago)

Malayali Vartha Recommends