Widgets Magazine
14
Mar / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി


പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു.. ചിലരുടെ സഹായത്തോടെ കെയര്‍ ഹോമിലേക്ക് ഷെമിയെ മാറ്റി..ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്...


പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചതായും സൈന്യം..


കേരളത്തിൽ നടുക്കുന്ന ഒരു കൊലപാതകം കൂടി.. യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍..മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍..


സംസ്ഥാനത്ത് ഇന്ന് മഴ അലേർട്ടുകളില്ല.. ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല... എന്നാൽ മുഴുവൻ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ..

ബാങ്ക് കൊളള നടന്ന് മൂന്നാം ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്: മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹത...

16 FEBRUARY 2025 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

വേദനയോടെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു: എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്.; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി സമന്‍സ് അയച്ചു

മോഷണം നടന്ന് മൂന്നാം ദിവസമായിട്ടും ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊളളയിൽ പ്രതിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൻഡോർഗ് സ്കൂട്ടർ തൃശൂർ ജില്ലയിൽ മാത്രം പതിനായിരത്തിലേറെയാണ്, അതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കുക എന്നത് വലിയ കടമ്പയാണ്. ജില്ലയിൽ എൻഡോർഗ് സ്കൂട്ടറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിട്ടുണ്ട്.

പട്ടാപ്പകൽ ബാങ്കിലെത്തി, വെറുമൊരു കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. നട്ടുച്ച സമയത്ത് ആണ് മോഷ്ടാവ് എത്തിയത്, ഈ സമയം ബാങ്ക് പരിസരം വിജനമായിരുന്നു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ബാക്കിയാകുന്നു. മുൻ പരിചയമില്ലാത്ത ആൾക്ക് മൂന്ന് മിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവുമുണ്ട്. മോഷണത്തിന് ശേഷം പ്രതി എങ്ങോട്ടു പോയി എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

ബാങ്കിൽ നിന്ന് ഇറങ്ങിയ മോഷ്ടാവ് ചാലക്കുടി ടൗൺ ഭാഗത്തേക്ക് ആണ് പോയത്, ഇതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ഊർജിതപ്പെടുത്തിയിരുന്നു. എന്നാൽ അവിടങ്ങളിലേക്ക് പ്രതി എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

മോഷണം നടന്ന ബാങ്കിന് രണ്ടു കിലോമീറ്റർ അകലെയുളള സുന്ദരക്കവലയിൽ വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. അവിടെ നിന്ന് ചെറുറോഡുകൾ വഴി കൊടുങ്ങല്ലൂരിലേക്ക് കടക്കാവുന്നതാണ്, പ്രതി തൃശൂരിലേക്ക് എത്തിയതായും സംശയിക്കുന്നുണ്ട്. മോഷ്ടാവ് കൊച്ചിയിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയത്തെ തുടർന്ന് പ്രധാന പാതകളിലൊക്കെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. വിവിധ ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്. ഇയാൾ സംസ്ഥാനം വിട്ടുവെന്ന സംശയവുമുണ്ട്. 25 ഉദ്യോഗസ്ഥർ‌ അടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കവർച്ചയെ തുടർന്ന് ഫെഡറൽ ബാങ്കിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു.

മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹതയുണ്ടോയെന്നാണ് സംശയം. അക്രമി ബാങ്കിൽ നിന്ന് രക്ഷപെട്ടയുടൻ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതിയെ വേഗം വലയിലാക്കാമായിരുന്നെന്നാണ് പൊലീസ് പക്ഷം. 47 ലക്ഷം രൂപ മേശപ്പുറത്ത് ഉണ്ടായിട്ടും കൗണ്ടറിൽ നിന്ന് 15 ലക്ഷം മാത്രം കവർന്നതും സംശയം സൃഷ്ടിക്കുന്നുണ്ട്.

മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കടകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അടക്കം നൂറിലധികം സി.സിടിവി ക്യാമറകൾ പരിശോധിച്ചതായി ഡി.ഐ.ജി ഹരിശങ്കർ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.20നാണ് ഹെൽമെറ്റും ഗ്ലൗളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത്. ഫുൾ സ്ലീവ് ഡ്രസും ഗ്ലൗസും ധരിച്ചതിനാൽ അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിന്റെ നമ്പർ മറച്ചത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. പ്രതിക്ക് സഹായികളുണ്ടെന്നാണ് നിഗമനം.ഉടൻ പ്രതിയിലേക്കെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.

പ്രത്യേക സംഘത്തിന്റെ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ റൂറൽ എസ്.പി രൂപീകരിച്ച 28 അംഗ സ്‌ക്വാഡിലെ ഒരുസംഘം തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. മറ്റ് നാലു ടീമുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയാണ്. ജില്ലാ ക്രൈം സ്‌ക്വാഡ്, ഡിസ്ട്രിക്ട് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ എന്നിവയും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

അടുത്തിടെ പരോളിലും മറ്റുമായി ജയിലിൽ നിന്നിറങ്ങിയ കവർച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആവശ്യമെങ്കിൽ വീണ്ടും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദനയോടെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു: എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി  (1 hour ago)

വര്‍ക്കലയില്‍ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്.; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍  (2 hours ago)

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി സമന്‍സ് അയച്ചു  (2 hours ago)

ഒഡിഷയിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നാല് ദിവസം പൂര്‍ത്തിയാവുന്നു  (4 hours ago)

ബൈക്കുകളുടെ ലോക് സെറ്റ് തകര്‍ത്ത് മോഷണം: 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികള്‍ പിടിയില്‍  (4 hours ago)

യുഎഇയില്‍ വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്  (5 hours ago)

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു  (5 hours ago)

അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സഹോദരന്‍ വഴക്ക്പറഞ്ഞു: വീടുവിട്ടുപോയ പത്താംക്ലാസുകാരിയെ പൊലീസിന്റെ ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിച്ചു  (6 hours ago)

സ്‌കൂള്‍വാനില്‍ നിന്നിറങ്ങിയ എട്ടു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു  (6 hours ago)

ആലപ്പുഴയില്‍ അമ്മയും മകളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി  (6 hours ago)

ഡോക്ടറും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍; കടബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം  (7 hours ago)

ഷെമിയോട് ക്ഷമിക്കാന്‍ കുടുംബക്കാര്‍ തയ്യാറല്ല; ഭാര്യയല്ലെ എനിക്ക് കൈവിടാനാവില്ലെന്ന് റഹിം  (7 hours ago)

വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി US എംബസി  (7 hours ago)

Malayali Vartha Recommends