Widgets Magazine
22
Feb / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി.. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം...കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്..


ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..


ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..


ഇസ്രായേൽ ഹമാസ് സംഘർഷം.. ഷിറീ ബീബസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറിയതായി റിപ്പോർട്ട്...പിഞ്ചു കുഞ്ഞുങ്ങളെ അടക്കം അതിദാരുണമായി കൊലപ്പെടുത്തിയ ക്രൂരത..


ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ, പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി.. യുവതിയുടെ മുഖം തീഗോളമായി മാറി.. ഞെട്ടിക്കുന്ന വീഡിയോ..

സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ദമ്പതികളുടെ തീരുമാനം: ഭാര്യയുടെ മരണവെപ്രാളം കണ്ട്, പിൻവാങ്ങിയ ഭർത്താവ് അറസ്റ്റിൽ...

21 FEBRUARY 2025 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാവരും പെട്ടുപോയി... അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതില്‍ ഇസ്രയേല്‍ സ്വദേശി കോട്ടയത്ത് പിടിയില്‍

സിദ്ധാർത്ഥൻ ഉപയോഗിച്ച 'ആ വസ്തുക്കൾ' ഹോസ്റ്റലിൽ.! തിരികെ കൊടുക്കാതെ സർവകലാശാലയുടെ ക്രൂരത

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസ്...ഇന്ത്യന്‍ ആര്‍മിയുടെ നിരീക്ഷണത്തില്‍, മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടിരുന്നു..പിന്നാലെ സംഭവിച്ചത്..

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം; നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം

വീട്ടമ്മയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെ പെ‍ാലീസ് കസ്റ്റഡിയിലെടുത്തു. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ശ്രീവത്സൻ പിള്ളയാണ്(52) കസ്റ്റഡിയിലുള്ളത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് രാജേശ്വരിയമ്മ കഴുത്തിൽ കയർ മുറുക്കിയെങ്കിലും വായിൽ നിന്നു രക്തം വന്നതോടെ ഇരുവരും ഭയപ്പെട്ട് ശ്രമം ഉപേക്ഷിച്ചു.

തുടർന്ന് ഇവർ വാഹനത്തിനു മുന്നിൽ ചാടാൻ തീരുമാനിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീണ്ടും ഭയന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് വീട്ടിലെത്തി ഇരുവരും തൂങ്ങി മരിക്കാൻ നടത്തിയ ശ്രമത്തിൽ രാജേശ്വരിയമ്മ മരിച്ചു. ഇതു കണ്ട് ഭയന്ന ശ്രീവത്സൻ പിള്ള വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവർ മിക്കപ്പോഴും രാത്രിയിൽ രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിൽ എത്തുമായിരുന്നു. ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേശ്വരിയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശ്രീവത്സൻ പിള്ളയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെട്ടിക്കോട്ട് നിന്നു ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ശ്രീവത്സൻ പിള്ളയ്ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ മക്കൾ വീണയും വിദ്യയും ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിലാണ്.

സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആണ് ഇരുവരും ജീവനൊടുക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ, രാജേശ്വരിയമ്മ തൂങ്ങിമരിച്ചതുകണ്ട ശ്രീവത്സൻ പിള്ള വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് പറഞ്ഞതനുസരിച്ച് ഭർത്താവ് അവരുടെ കഴുത്തിൽ ഷാൾ കുരുക്കിയതായാണു സൂചന. കഴുത്തുമുറുകി രാജേശ്വരിയമ്മയുടെ വായിൽനിന്ന് രക്തം വരുന്നതുകണ്ട്‌ ഭയന്ന ശ്രീവത്സൻപിള്ള പിടിവിട്ടു. തുടർന്ന് ഇരുവരും വാഹനത്തിനുമുന്നിൽച്ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് വീട്ടിൽ നിന്നിറങ്ങി.

റോഡിലെത്തിയെങ്കിലും ഭയന്ന് വീട്ടിലേക്കു മടങ്ങി. തുടർന്ന്, വീണ്ടും ഷാൾ കഴുത്തിൽ കുരുക്കി ഇരുവരും തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഭാര്യ മരിച്ചതുകണ്ടു ഭയപ്പെട്ട ശ്രീവത്സൻപിള്ള, വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായും പോലീസ് പറഞ്ഞു. ഇവരുടെ രണ്ടു പെൺമക്കൾക്കും പുണെയിലാണ് ജോലി. വീട്ടിൽ ഇവർ മാത്രമാണുള്ളത്. രാത്രി രാജേശ്വരിയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് കിടന്നിരുന്നത്. അവിടെ ചെല്ലാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ശ്രീവത്സൻപിള്ളയെ വെട്ടിക്കോട്ടുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രീവത്സൻ പിള്ളയെ (58) മണിക്കൂറുകൾക്ക് ശേഷം ആണ്കണ്ണനാകുഴിയിൽ നിന്ന് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കഴകം ജോലിയിൽ നിന്ന് വിരമിച്ച ശ്രീവത്സൻപിള്ളയും രാജേശ്വരിഅമ്മയും 9 മാസമായി പത്മാലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തികബാദ്ധ്യതയെ തുടർന്ന് പെരുങ്ങാലയിലെ സ്വന്തം വീടുംസ്ഥലവും നേരത്തെ വിറ്റു. ബുധനാഴ്ച വൈകിട്ടോടെ ശ്രീവത്സൻപിള്ളയും രാജേശ്വരിയും ജീവനൊടുക്കാൻ ശ്രമിച്ചു. ആദ്യം രാജേശ്വരിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയെങ്കിലും മരണവെപ്രാളം കണ്ട് ഭയന്ന് പുറത്തിറങ്ങിയ ശ്രീവത്സൻപിള്ള സ്കൂട്ടറിൽ കണ്ണനാകുഴിയിലേക്ക് പോയി.

രാജേശ്വരിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ പൂനെയിലുള്ള മക്കളുടെ അടുത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. സഹോദരി എത്തി അടഞ്ഞുകിടന്ന കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് രാജേശ്വരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ശ്രീവത്സൻപിള്ളയുടെ ഫോണിന്റെ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ കണ്ണനാകുഴിയിലുള്ളതായി കണ്ടെത്തി.

തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുത്തു. വർഷങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റതിന് ശേഷം ശ്രീവത്സൻപിള്ളയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. രാജേശ്വരിയമ്മയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലുള്ള മക്കൾ എത്തിയശേഷം സംസ്കാരം ഇന്ന് നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CHINA VIRUS ചൈനയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം  (5 minutes ago)

Pope-Francis ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ല,  (1 hour ago)

ISRAEL കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (1 hour ago)

മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്ലി കടലാമകൾ ഒന്നിച്ച് കടൽ തീരത്തേക്ക്  (3 hours ago)

എല്ലാവരും പെട്ടുപോയി... അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതില്‍ ഇസ്രയേല്‍ സ്വദേശി കോട്ടയത്ത് പിടിയില്‍  (3 hours ago)

റംസാൻ കാലത്ത് സമ്മാനമോ ക്ഷണമോ നിരസിക്കരുത്, പ്രത്യേക നിയമങ്ങൾ അറിഞ്ഞിരിക്കുക  (3 hours ago)

Hydrogen balloons explode യുവതിക്ക് സംഭവിച്ചത്  (4 hours ago)

സിദ്ധാർത്ഥൻ ഉപയോഗിച്ച 'ആ വസ്തുക്കൾ' ഹോസ്റ്റലിൽ.! സർവകലാശാലയുടെ ക്രൂരത  (4 hours ago)

Satellite-phone. അറസ്റ്റിന് പിന്നിലെ ടൂറിസം കഥ  (4 hours ago)

യുഎഇൽ നിന്ന് സ്വർണം വാങ്ങുന്നവർ അറിഞ്ഞിരിക്കുക.. പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ  (4 hours ago)

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിനു അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്  (8 hours ago)

കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു മന്ത്രി പി രാജീവ്  (8 hours ago)

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഢനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്; വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (8 hours ago)

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം; നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം  (8 hours ago)

ഇത്രയും പകയോ... ഒരേ കുടുംബത്തിലെ സ്ത്രീകള്‍ വീട്ടില്‍ മരിച്ചനിലയില്‍, ഭര്‍ത്താക്കന്മാര്‍ക്ക് വാഹനാപകടം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends