Widgets Magazine
01
Mar / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്തത് നാടിനെ തീരാനോവായി.. 14 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്.. നടപടി സ്വീകരിച്ച ശേഷം മൃതദദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി..


നെഞ്ച് പൊട്ടുന്ന വേദനയുമായി റഹീം നാട്ടിൽ വന്നിറങ്ങി..ആദ്യം ഓടിയത് ഭാര്യ ഷെമീനയെ കാണാൻ... കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നു ഭർത്താവിനോടും ആവർത്തിച്ചു പറഞ്ഞു..അഫാനല്ല ഇത് ചെയ്തത്..


ഒരു ഭാവിപ്രവചന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്..എല്‍വിസ് തോംസണ്‍ പറഞ്ഞിരിക്കുന്നത്..അന്യ​ഗ്രഹജീവി ഭൂമിയിൽ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ​ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും..


അടക്കാനാവാത്ത സങ്കടത്തോടെ.... വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി...


പ്രതി ഷെറിനെതിരെ വീണ്ടും കേസ്.. ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ അക്രമിച്ചു.. കുടിവെള്ളം എടുക്കാന്‍ പോയ സഹതടവുകാരിയെ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചു..

നെഞ്ച് പൊട്ടുന്ന വേദനയുമായി റഹീം നാട്ടിൽ വന്നിറങ്ങി..ആദ്യം ഓടിയത് ഭാര്യ ഷെമീനയെ കാണാൻ... കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നു ഭർത്താവിനോടും ആവർത്തിച്ചു പറഞ്ഞു..അഫാനല്ല ഇത് ചെയ്തത്..

28 FEBRUARY 2025 06:58 PM IST
മലയാളി വാര്‍ത്ത

നെഞ്ച് പൊട്ടുന്ന വേദനയുമായി റഹീം നാട്ടിൽ വന്നിറങ്ങി . വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ എത്തുമ്പോൾ ഇങ്ങനെ ഒരു വരവേൽപ്പ് ആയിരിക്കില്ല റഹീം പ്രതീക്ഷിച്ചിട്ടുണ്ടാവുക. വിമാനമിറങ്ങി ആദ്യം പോയത് ഡികെ മുരളി എംഎല്‍എയ്ക്ക് നന്ദി പറയാന്‍. പിന്നെ ഗോകുലം മെഡിക്കല്‍ കോളേജിലെത്തി ഭാര്യയെ കണ്ടു. അവിടെ നിന്നും ഉറ്റവരുടെ ഖബറിന് അടുത്തേക്ക്. വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്.

 

വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകന്‍ അഫ്‌നാന്‍, ഉമ്മ ആസിയാബി, സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. കബറിടത്തില്‍ പൊട്ടിക്കരഞ്ഞ അബ്ദുല്‍ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.രാവിലെ 7.45 നാണ് സൌദിയില്‍ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ആദ്യം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്.

ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഏറെ നേരം ഭാര്യയ്ക്ക് അടുത്ത് ചെലവഴിച്ചു. റഹീമിനെ ഷെമീന തിരിച്ചറിഞ്ഞു കൈയില്‍ പിടിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പൂര്‍ണ്ണമായും സംസാരിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല ഷെമീന, അതുകൊണ്ട് തന്നെ വാക്കുകള്‍ പുറത്ത് വരാത്ത സ്ഥിതിയുണ്ട്.അതിന് ശേഷം പുറത്തേക്ക്. ദുരന്തങ്ങളൊന്നും ഭാര്യയെ അറിയിക്കാതെ ആശ്വസിപ്പിക്കുകയായിരുന്നു റഹീം. അതിന് ശേഷമാണ് ഖബറിലേക്ക് പോയത്.

 

ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വര്‍ഷമായി ഇഖാമ കാലാവധി തീര്‍ന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കുകയായിരുന്നു റഹീം ചെയ്തത്.പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തല്‍. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫര്‍സാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല.

 

താന്‍ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫര്‍സാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫര്‍സാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്.ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നു.

അപമാനഭയവും സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും കൊടുംക്രൂരതയ്ക്കു പ്രേരണയായി.കൂട്ടആത്മഹത്യക്കു കുടുംബം തീരുമാനിച്ചിരുന്നതായും ഇക്കാര്യം സുഹൃത്ത് ഫര്‍സാനയെ അറിയിച്ചിരുന്നതായും അഫാന്‍ വെളിപ്പെടുത്തി. 'കൂടെ വരണ'മെന്നു ഫര്‍സാനയോട് ആവശ്യപ്പെടുകയും ചെയ്തു. കടം വീട്ടാന്‍ പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, മുത്തശ്ശി സല്‍മാ ബീവി എന്നിവരോടു പണമാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. താന്‍ മരിച്ചാല്‍ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടുമെന്നും കടം നല്‍കിയവര്‍ അവരെ വേട്ടയാടുമെന്നും ഭയന്നു. വിഷം കഴിച്ച് എല്ലാവരും ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, അതില്‍നിന്നു മാതാവ് ഷമി പിന്മാറിയത് തനിക്കു സഹിക്കാനായില്ലെന്നും അഫാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി  (50 minutes ago)

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  (54 minutes ago)

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി  (1 hour ago)

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് ; ഉച്ചഭാഷിണി മൂലമുള്ള പരാതികള്‍ അറിയിക്കാമെന്ന് സബ് കളക്ടര്‍  (1 hour ago)

സിനിമയിലെ വയലന്‍സിനെ കുറിച്ച് നടന്‍ രമേഷ് പിഷാരടിയുടെ വാക്കുകള്‍  (1 hour ago)

റഷ്യയുമായുള്ള വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ്  (1 hour ago)

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ ഡിജിറ്റല്‍ ആര്‍.സി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്  (1 hour ago)

വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍  (2 hours ago)

ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ നാളെ മുതല്‍ കര്‍ശന നടപടി  (2 hours ago)

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: കട്ടിലില്‍ നിന്ന് വീണതാണെന്ന് റഹീമിനോടും ആവര്‍ത്തിച്ച് അഫാന്റെ മാതാവ്  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി  (3 hours ago)

എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 ല്‍ വിളിക്കാം  (3 hours ago)

മാരാരിക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്  (3 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം: അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തിങ്കളാഴ്ച  (3 hours ago)

Malayali Vartha Recommends