യാതൊരു കൂസലുമില്ലാതെ അഫാന്‍ ...വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി....

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ എസ്എന്‍ പുരത്തെ വീട്ടില്‍ നിന്നാണ് ഇന്നത്തെ തെളിവെടുപ്പ് ആരംഭിച്ചത്.മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് നടത്തിയ ക്രൂരത അഫാന്‍ വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടായിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛന്റെ അമ്മയുടെ സ്വര്‍ണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താനായി കാരണമെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു.
ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാനായി മുളക്‌പൊടിയും അഫാന്‍ വാങ്ങി വെച്ചിരുന്നു. അഫാന്‍ മോഷ്ടിച്ച ശേഷം വലിച്ചെറിഞ്ഞ ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തുകയും ചെയ്തു.
അമ്മയെ കഴുത്തു ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊലപ്പെടുത്തി. അതിനു ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫീന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നുവെന്നും അഫാന്‍ വിവരിച്ചു. ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റര്‍ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി.
ഈ മൊബൈല്‍ ഫോണ്‍ അഫാന്റെ സാന്നിധ്യത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്.
ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ കണ്ണിലേക്കെറിയാനായിരുന്നു മുളകുപൊടിയെന്ന് അഫാന്‍ മൊഴി നല്‍കി. ആയുധം, എലിവിഷം, മുളകുപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും കൊണ്ടുപോയി തെളിവെടുത്തു.
"
https://www.facebook.com/Malayalivartha