Widgets Magazine
12
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...


ബി.എല്‍.എ തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ, പാക് സുരക്ഷാസേനകള്‍ മോചിപ്പിച്ചത് കമാണ്ടോ ഓപ്പറേഷനിലൂടെ..വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു... 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്..


സി.പി.ഐ എം പിളരുമോ? പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട, നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചന..


ആരിഫ് ഖാനേ നില്‍... പഴയ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞത് പഴംകഥ; കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കൊപ്പം; കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം, ഒപ്പമുണ്ടാകും, വിരുന്നില്‍ മുഖ്യമന്ത്രിയും

പാറോലിക്കലില്‍ ട്രെയിനിന് മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ കേസ്: കസ്റ്റഡിയിലുള്ള നോബി ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ്

12 MARCH 2025 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍ മണോളിക്കാവ് ക്ഷേത്രോത്സവ സംഘര്‍ഷം: കസിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐമാരെ സ്ഥലംമാറ്റി

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും, കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി..ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു...കേരളാ ഹൗസിലെത്തിയതും പുതുമയായി...

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു: പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി

പാറോലിക്കലില്‍ ട്രെയിനിന് മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ കേസില്‍, ഭര്‍ത്താവ് നോബി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ വലിയ അസ്വസ്ഥനായിരുന്നുവെന്ന് വിവരം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ (44) 3 ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സ്റ്റേഷനിലെ സെല്ലിനുള്ളില്‍ പൊട്ടിക്കരയുകയായിരുന്നു നോബി. ഭക്ഷണത്തോടും മറ്റും വലിയ താല്‍പര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തില്‍ വഴങ്ങാതിരുന്ന നോബി ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അവസാനമായി നോബി അയച്ച സന്ദേശം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 3 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന 13ന് വൈകുന്നേരം നോബിയെ തിരികെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം നോബി ലൂക്കോസ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകളും മറ്റും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടൊപ്പം വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് സമര്‍പ്പിച്ചു. 3 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വീണ്ടും കേസ് പരിഗണിച്ച കോടതി പൊലീസ് റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കുകയും നോബിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയുമായിരുന്നു.

നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ആദ്യം അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂര്‍ പൊലീസ്, കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും പിന്നാലെയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം.

ഷൈനിക്ക് വാട്‌സാപ് സന്ദേശം അയച്ചുവെന്നും സമ്മതിക്കുന്ന നോബി എന്ത് സന്ദേശമാണ് അയച്ചതെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ സന്ദേശങ്ങള്‍ നോബിയുടെ ഫോണില്‍ നിന്നും നീക്കം ചെയ്ത നിലയിലുമാണ്. ഇവ കണ്ടെത്താന്‍ നോബിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടൊപ്പം ഷൈനിയുടെ ഫോണും സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്. ഇതിനിടെ ഭര്‍ത്താവില്‍നിന്നു താന്‍ വലിയ തോതില്‍ മാനസിക പീഡനം ഏല്‍ക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി ഷൈനി കൂട്ടുകാരിക്കയച്ച ശബ്ദം സന്ദേശവും മക്കളുമായി ജീവനൊടുക്കാന്‍ പോകുന്ന ഷൈനിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ ഷൈനി മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കുടുംബത്തിന്റ കൂട്ട ആത്മഹത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്  (1 hour ago)

വത്സലാ ക്ലബ്ബിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി  (1 hour ago)

ലക്കിടിയില്‍ ബന്ധു വീട്ടിലെത്തിയ അച്ഛനും മകനും ട്രെയിനിടിച്ച് ദാരുണാന്ത്യം  (1 hour ago)

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി  (1 hour ago)

തെലങ്കാന മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു: മാദ്ധ്യമപ്രവര്‍ത്തകയായ യുട്യൂബ് ചാനല്‍ ഉടമയും സഹപ്രവര്‍ത്തകയും അറസ്റ്റില്‍  (2 hours ago)

മകളെയും കുടുംബത്തെയും കാണാന്‍ ബഹ്റൈനിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

കണ്ണൂര്‍ മണോളിക്കാവ് ക്ഷേത്രോത്സവ സംഘര്‍ഷം: കസിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐമാരെ സ്ഥലംമാറ്റി  (3 hours ago)

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി: തെലുങ്കു നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി  (3 hours ago)

Governor-Rajendra-Arlekar ഇങ്ങനയൊരു നീക്കം ഇതാദ്യം;  (3 hours ago)

ഭിക്ഷാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം  (3 hours ago)

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു: പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി  (4 hours ago)

കഠിനമായ ചൂട്: എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്; ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം;പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയത് സുരേഷ്‌ഗോപിസാറും രാധികയും,  (4 hours ago)

പാറോലിക്കലില്‍ ട്രെയിനിന് മുന്നില്‍ ചാടി അമ്മയും 2 പെണ്‍മക്കളും ജീവനൊടുക്കിയ കേസ്: കസ്റ്റഡിയിലുള്ള നോബി ഇപ്പോള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ്  (4 hours ago)

Balochistan നടുക്കത്തിൽ പാകിസ്താൻ  (5 hours ago)

Malayali Vartha Recommends