Widgets Magazine
26
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്രാൻസീസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തി; ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു’: വെളിപ്പെടുത്തി ഡോക്ടർ


ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...


കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ എന്ന് വൈകാതെ അറിയാം..ഒന്നാം പ്രതി മുഹമ്മദ് ഷാഫി, തിരുമ്മു വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്കെതിരെയാണ് സെഷന്‍സ് കോടതി കുറ്റം ചുമത്തുന്നത്..


പാകിസ്ഥാന് ലോട്ടറിയടിച്ചു..സ്വർണ്ണ ഖനന നീക്കങ്ങള്‍ ശക്തമാക്കി..സൗദിയുടെ നിക്ഷേപം ഉണ്ടാകുമോയെന്നത് സംശയകരമാണ്..മനാറ മിനറല്‍സ് വഴി നിക്ഷേപം നടത്താനായിരുന്നു തീരുമാനം..


ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ വിശദ അന്വേഷണം നടത്താന്‍ ഐബി..സംശയ നിഴലിലുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിപ്പിച്ചു..

അനധികൃത സ്വത്ത് സമ്പാദനം അഡീ. ഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പരാതി...അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി, മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു

26 MARCH 2025 08:09 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് സംസ്ഥാന മുന്‍ ക്രമസമാധാന എ ഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര മുമ്പാകെയാണ് കൂടുതല്‍ സാവകാശ സമയം തേടിക്കൊണ്ട് വിജിലന്‍സ് ഡിവൈ എസ് പി ഷിബു പാപ്പച്ചന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജനുവരി 24 ന് വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടിയതിനാല്‍ മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.അഡ്വ. നെയ്യാറ്റിന്‍കര പിനാഗരാജിന്റെ പരാതിയില്‍ 2024 സെപ്റ്റംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി. തുടര്‍ന്ന് റിപ്പോര്‍ട്ട് മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. ജനുവരി 24 ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് കൂടുതല്‍ സമയം തേടിക്കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കവേ എന്ത് തരം അന്വേഷണമാണ് വിജിലന്‍സ് നടത്തിക്കൊണ്ടിരിക്കുന്നതന്ന് കോടതി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ രഞ്ജിത് കുമാറിനോട് ചോദിച്ചു. തല്‍സമയം അന്വേഷണം തുടരുകയാണെന്നും ഒരു സാക്ഷിയുടെ കൂടെമൊഴിയെടുക്കാനുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചു.

അതേ സമയം റിപ്പോര്‍ട്ട് ഡിസംബര്‍ 10 ന് ഹാജരാക്കാന്‍ കോടതി ഡിസംബര്‍ 1 ന് ഉത്തരവിട്ടിരുന്നു. വാദിയായ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേ സമയം നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഡിസംബര്‍ 10 ന് സമര്‍പ്പിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഹര്‍ജിക്കാരന് കോടതി മുഖേന പരിഹാരം തേടാമല്ലോയെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഇതിനിടെ എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്‌ലാറ്റ് , ഇതേ ഫ്‌ലാറ്റ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങളുടെ അടയാള സഹിതം പകര്‍പ്പുകള്‍ അടക്കമുള്ള തെളിവു രേഖകള്‍ നാഗരാജ് ഹാജരാക്കി. നികുതി , സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നതായും ബോധിപ്പിച്ചു. ഗവ.സര്‍വന്റ്‌സ് കോഡ് ഓഫ് കോണ്‍ടക്റ്റ് ചട്ടം (ഭേദഗതി) 2010 ലെ 24 , 26 എന്നീ ചട്ടങ്ങള്‍ പ്രകാരം 25,000 രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും വില്‍പ്പനകള്‍ക്കും പൊതുസേവകന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പ്രതികള്‍ അവിഹിത സ്വത്ത് സമ്പാദിച്ചതെന്നും ബോധിപ്പിച്ചു.

സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു'. അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നാഗരാജ് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു  (8 minutes ago)

ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ടു  (19 minutes ago)

ആശാവര്‍ക്കര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ: വര്‍ഷം 12,000 രൂപ നല്‍കുമെന്ന് നഗരസഭ ബഡ്ജറ്റില്‍ പ്രഖ്യാപനം  (49 minutes ago)

പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

വനിത വികസന കോര്‍പറേഷന്റെ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി  (1 hour ago)

എനിക്കിന് ജീവിക്കണ്ട ‌! കെട്ട്യോനും കുട്ടികളും സം​ഗീതയുടെ വലയിൽ, മകനെ ഭയന്ന് ഒരമ്മ  (1 hour ago)

എഎംആര്‍ പ്രതിരോധം കേരളം മാതൃകയെന്ന് സിഎസ്ഇ റിപ്പോര്‍ട്ട്; സംസ്ഥാനത്തിന്റെ എഎംആര്‍ പ്രതിരോധം ലോകോത്തര നിലവാരത്തില്‍  (1 hour ago)

വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍  (1 hour ago)

സൗദിയിൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാ​ഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത... വേണം ജാഗ്രത  (1 hour ago)

രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരി തെളിയും  (2 hours ago)

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...  (2 hours ago)

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു: ഏപ്രില്‍ മൂന്ന് മുതല്‍ 26വരെ 72 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക  (2 hours ago)

പ്ലസ് ടു പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവം: വിദ്യാര്‍ത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്  (2 hours ago)

pathanamthitta വൈകാതെ അറിയാം  (3 hours ago)

Saudi-Arabia നിർണ്ണായക തീരുമാനം എടുത്തു  (3 hours ago)

Malayali Vartha Recommends
എനിക്കിന് ജീവിക്കണ്ട ‌! കെട്ട്യോനും കുട്ടികളും സം​ഗീതയുടെ വലയിൽ, മകനെ ഭയന്ന് ഒരമ്മ
Hide News