എനിക്കിന് ജീവിക്കണ്ട ! കെട്ട്യോനും കുട്ടികളും സംഗീതയുടെ വലയിൽ, മകനെ ഭയന്ന് ഒരമ്മ

സ്വന്തം മകന്റെ ലഹരി ഉപയോഗം കൊണ്ട് ഒന്ന് മനസമാധാനത്തോടെ ഉറങ്ങാൻ പോലുമാകാതെ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ മേഴ്സി എന്ന അൻപതിയെട്ട് വയസ്സുകാരി. വീടിനകത്ത് വച്ച് രണ്ട് മക്കളും പെൺസുഹൃത്തും ലഹരി ഉപയോഗിക്കുന്നു.
ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ മേഴ്സിയെ മകൻ അനൂപും അനൂപിനൊപ്പം അനൂപിന്റെ വീട്ടിൽ താമസിക്കുന്ന പെൺസുഹൃത്തും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചിരുന്നു. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും ഇവർക്കൊപ്പം ജീവിക്കാൻ തനിക്ക് പേടിയാണെന്നും മേഴ്സി മലയാളി വാർത്തയോട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന് ആസ്പതമായുള്ള ആക്രമണം നടക്കുന്നത്. തിരുവനന്തപുരം പാലോടിനടുത്താണ് സംഭവം. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിതുര മേമല സ്വദേശി മെഴ്‌സി (57) നെയാണ് മകനും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനാണ് പ്രതികള്‍ ചേര്‍ന്ന് വീട്ടമ്മയെ മര്‍ദ്ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ വീട്ടില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും റോഡിലിട്ട് വലിച്ചിഴച്ച് ആള്‍ക്കാരുടെ മുന്നില്‍ വച്ച് നൈറ്റി വലിച്ച് കീറുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പലതവണയും വീട്ടില്‍ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വെല്‍ഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം കുറച്ച് നാളുകളായി പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി താമസിക്കുകയാണ്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha