Widgets Magazine
01
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സാധ്യതയുള്ള എംഎ ബേബിയെ വെട്ടിനിരത്താന്‍ പിണറായി ലോബി...

29 MARCH 2025 04:34 PM IST
മലയാളി വാര്‍ത്ത

സീതാറാം യച്ചൂരിയുടെ ഒഴിവില്‍ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സാധ്യതയുള്ള എംഎ ബേബിയെ വെട്ടിനിരത്താന്‍ കേരള ഘടകത്തിലെ പിണറായി ലോബി. പ്രകാശ് കാരാട്ടിന്റെ ഭാര്യ വൃന്ദാ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് കേരളത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും നയിക്കുന്ന പ്രബലചേരി ചരടുവലി നടത്തുന്നത്. സിപിഎമ്മില്‍ ഏറെക്കാലമായി പുതിയ ഗ്രൂപ്പ് തലത്തിലും ആശയപരമായി പിണറായി വിജയനോട് അകന്നും നില്‍ക്കുന്ന എംഎ ബേബിയെ പാര്‍ട്ടിയുടെ അമരക്കാരനാക്കിയാല്‍ പിണറായിയും ഗോവിന്ദനുമൊക്കെ അപ്രസക്തരാകും. ഏപ്രില്‍ രണ്ടിന് മധുരയില്‍ ആരംഭിക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബേബിയെ വെട്ടിനിരത്താന്‍ കേരളത്തില്‍ നിന്നു തന്നെ പടനീക്കം സജീവമായിരിക്കുന്നു.

75 വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കുമ്പോള്‍ അനുഭവസമ്പത്തുള്ള ഒരു നിര പേര്‍ പിബിയില്‍നിന്ന് ഒഴിയുകയാണ്. എം.എ.ബേബിയും അശോക് ദവ്‌ളയും ഉള്‍പ്പടെ അഞ്ചു നേതാക്കള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരാണ്. ആ സാഹചര്യത്തിലാണ് എംഎ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരാതിരിക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിക്കുന്നത്.


പോളിറ്റ് ബ്യൂറോയില്‍ നിന്ന് വലിയൊരു നിര ഒഴിവാകുമ്പോള്‍ കേരളത്തില്‍നിന്ന് കെ.കെ. ശൈലജ പിബിയിലെത്താനും സാധ്യതയുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ തലമുറ മാറ്റം പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ടാവും. കേരളത്തില്‍ സിപിഎമ്മിന്റെ ഉടമസ്ഥനും മുഖ്യമന്ത്രിയുമായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവുള്ളത്.

സീതാറാം യച്ചൂരി അന്തരിച്ചതോടെ പാര്‍ട്ടി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങി ഒരു വലിയ നിര നേതൃത്വത്തില്‍ നിന്നും ഒഴിയുകയാണ്. എന്നാല്‍ വനിത എന്ന നിലയില്‍ വൃന്ദ കാരാട്ടിന് ഇളവു നല്‍കണമെന്നാണ് പിണറായി നയിക്കുന്ന ഗ്രൂപ്പിന്റെ താല്‍പര്യം. ആറു പുതുമുഖങ്ങള്‍ പൊളിറ്റ് ബ്യൂറോയില്‍ എത്താമെന്നിരിക്കെയാണ് കേരളത്തില്‍ നിന്ന് കെകെ ഷൈലജയ്ക്ക് സാധ്യത തെളിയുന്നത്. എന്നാല്‍ കെകെ ഷൈലജയെ വെട്ടിനിരക്കാനും പിണറായി ഗ്രൂപ്പ് അണിയറയില്‍ സജീവമാണ്. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുകയാണെങ്കില്‍ ശൈലജ പിബിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ് . 17 അംഗ പിബിയില്‍ നാലു പേരാണ് കേരളത്തില്‍ നിന്ന് നിലവിലുള്ളത്.


സിപിഎമ്മിന്റെ 87 അംഗ കേന്ദ്രകമ്മിറ്റിയിലും 20 ലേറെ പുതുമുഖങ്ങള്‍ എത്തിയേക്കാം. കേരളത്തില്‍നിന്ന് പികെ ശ്രീമതി, എ കെ ബാലന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഇത്തവണ ഒഴിയുന്നതോടെ ടിപി രാമകൃഷ്ണന്‍, സജി ചെറിയാന്‍, എ എ റഹീം , കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്രകമ്മിറ്റിയിലെത്താനുള്ള സാധ്യതയുണ്ട്. പ്രായപരിധി മാനദണ്ഡ പ്രകാരം 17 പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏഴ് പേര്‍ 75 വയസ് പ്രായപരിധി കടന്നവരാണ്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, തമിഴ് മുന്‍ സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്കാണ് 75 വയസ് തികഞ്ഞിരിക്കുന്നത്.

പാര്‍ട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് ലഭിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, സി ഐ ടി യു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട്ടിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, കെ കെ ശൈലജ എന്നിവരില്‍ ആരെങ്കിലുമാവും പിബിയില്‍ പുതുതായി എത്തുക. കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, ബംഗാളില്‍ നിന്നുള്ള മുന്‍ എം പി അരുണ്‍കുമാര്‍ എന്നിവരുടെ പേര് പോളിറ്റ് ബ്യൂറോ പരിഗണനാ ചര്‍ച്ചയിലുണ്ട്.

കേരളത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരും പരിഗണനയിലുണ്ടാകും. ജനറല്‍ സെക്രട്ടറിയാകാന്‍ എം എ ബേബി, ആന്ധ്രാപ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറി ബി വി രാഘവലു, കിസാന്‍ സഭാ നേതാവ് അശോക് ധാവ്ളെ, ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, തപന്‍സെന്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്. കേരളത്തിനു പുറത്തുള്ള പാര്‍ട്ടി നേതാക്കള്‍ക്കേറെയും എംഎ ബേബി ജനറല്‍ സെക്രട്ടറിയാകണമെന്ന താല്‍പര്യമാണ്. കേരള നേതാക്കള്‍ ഇത്തവണ ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലല്ലെന്ന പ്രത്യേകതയും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ട്. പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ ഇളവുവേണമെന്നാണ് മലയാളികളായ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ആര്‍. അരുണ്‍കുമാറും ഈ പിന്തുണച്ചു. എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് പ്രകാശ് കാരാട്ടിന്റെ താത്പര്യം. ഇതിനിടെയാണ്, വൃന്ദയുടെ പേര് മനസില്‍ വച്ചുകൊണ്ടുള്ള കേരള നേതാക്കളുടെ ചര്‍ച്ച.


ഹിന്ദി സംസ്ഥാനങ്ങളെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട് . കര്‍ഷകപ്രക്ഷോഭത്തില്‍ പാര്‍ട്ടിയുടെയും കിസാന്‍സഭയുടെയും പങ്കാളിത്തവും രാജസ്ഥാനില്‍ ഒരു ലോക്‌സഭാസീറ്റു ലഭിച്ചതുമൊക്കെ അവര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയെ പരിഗണിക്കണമെന്ന നിലപാടിലാണവര്‍.
എം.എ ബേബി ജനറല്‍ സെക്രട്ടറി ആയാല്‍ ഇഎംഎസിനു ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം ജനറല്‍ സെക്രട്ടറി എന്ന പദവി കൊല്ലംകാരന്‍ ബേബിയ്ക്കു സ്വന്തമാകും. കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയാല്‍ മാത്രമേ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന ആള്‍ബലം ലഭിക്കു എന്ന സാഹചര്യമുണ്ട്. മധുരയില്‍ പാര്‍ട്ടിക്ക് കാര്യമായ ശക്തിയില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പരമാവധി ആളെ എത്തിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. മധുര ക്ഷേത്രം ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും വിധമുള്ള ടൂര്‍ പാക്കേജാണ് പാര്‍ട്ടി പല വിധത്തില്‍ നടപ്പാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ പതിനായിരത്തോളം പേരെ ടൂര്‍ പാക്കേജില്‍ പാര്‍ട്ടി മധുരയില്‍ എത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയാലും പരിപാടി വിജയിക്കില്ല. ഒരു ലക്ഷം പേരെ പോലും പ്രകനത്തിന് ലഭിക്കില്ലെന്ന വിധം പാര്‍ട്ടി ബംഗാളില്‍ ശോഷിച്ചു കഴിഞ്ഞു. ത്രിപുരയില്‍ പതിനായിരം പേരെ പോലും പാര്‍ട്ടിക്ക് ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ആളെ ഇറക്കാമെന്ന പ്രതീക്ഷയില്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍പ് കോയമ്പത്തൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയപ്പോഴും 80 ശതമാനം പങ്കാളിത്തവും കേരളത്തില്‍ നിന്നായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2000 കടന്നു...  (5 hours ago)

ഇത് കേരളവും ഇന്ത്യയുമാണ്: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്  (5 hours ago)

ഭര്‍ത്താവ് ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു:ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി  (6 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ് ശിക്ഷ  (6 hours ago)

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...  (6 hours ago)

പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്: 'എമ്പുരാന്' പിന്തുണയുമായി മുഖ്യമന്ത്രി  (6 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സുഹൃത്തുക്കളെ കബളിപ്പിച്ചാണെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

കോഴിക്കോട് ഹോസ്റ്റലില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ പൂനെയില്‍ കണ്ടെത്തി  (6 hours ago)

ജപ്തി ചെയ്ത വീടിനു മുന്നില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി  (7 hours ago)

ഗുണ്ടാ നേതാവ് സന്തോഷ് കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി  (7 hours ago)

വൈറല്‍ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ അറസ്റ്റില്‍  (7 hours ago)

പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥി റിമാന്‍ഡില്‍  (7 hours ago)

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്  (7 hours ago)

തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (8 hours ago)

Malayali Vartha Recommends