Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..


പതിനാലുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍.. പങ്കില്ലെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു..മനോവിഷമം കാരണം കുട്ടി, ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ എഫ്ഐആര്‍..

നിര്‍ത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാപ്രവണത കാണിച്ചു: ലീവ് എടുപ്പിച്ചതോടെ നടന്നത് മറ്റൊന്ന്; സഹപ്രവർത്തകരെയും കബളിപ്പിച്ചു...

01 APRIL 2025 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കാന്‍ പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ആദിവാസിയുവാവിന്റെ കസ്റ്റഡിമരണം- ജുഡീഷ്യല്‍ അന്വേഷണം വേണം; ആശാവർക്കർമാരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ക്രൂരത

സമ്മര്‍ ബമ്പര്‍ പത്തുകോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

ട്രെയിനിന് മുന്നിൽ ഐബി ഉദ്യോഗസ്ഥയായ മേഘ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ആൺ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സഹപ്രവര്‍ത്തകരെ കൂടി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. മേഘയുമായുള്ള സുകാന്തിന്‍റെ പ്രണയം സഹപ്രവര്‍ത്തകരായ പലര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മേഘ മരിച്ച ദിവസം സുകാന്തിനെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഒപ്പം കൂടി.

നിര്‍ത്താതെ കരഞ്ഞ സുകാന്ത് ഇടയ്ക്കിടെ ആത്മഹത്യാപ്രവണത കാണിക്കുകയും താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുകാന്തിനെ കൊണ്ട് ലീവ് എടുപ്പിക്കുകയും മലപ്പുറം എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം സുകാന്തിനെ ആക്കിയ ശേഷം തിരികെ പോന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളുടെ ഏകമകനാണ് സുകാന്ത്. ലീവെടുത്ത് വീട്ടിലെത്തിയതിന്‍റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും പറയുന്നു. നാട്ടില്‍ നിന്നും മുങ്ങിയ സുകാന്ത് ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.സുകാന്ത് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം ആണ്. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ പറയുന്നുണ്ട്.

അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നാണ് മൊഴി. തിങ്കളാഴ്ച രാവിലെയുണ്ടായ ഫോണ്‍ വിളികളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം. വിവാഹ ആലോചനയ്ക്കായി വീടിന്‍റെ പെയിന്‍റിങ് അടക്കം പൂര്‍ത്തിയാക്കി കാത്തിരിക്കുമ്പോഴാണ് യുവാവിന്‍റെ പിന്‍മാറ്റവും മേഘയുടെ ആത്മഹത്യയും.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മേഘ, ജയന്തി ജനത എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സുകാന്ത് പ്രണയിച്ച് ചതിച്ചതാണെന്നാണ് മേഘയുടെ കുടുംബം ആരോപിക്കുന്നത്. മേഘയെ കടുത്ത സാമ്പത്തിചൂഷണത്തിന് സുകാന്ത് ഇരയാക്കിയെന്നും ബാങ്ക് രേഖകള്‍ സഹിതം കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. റെയില്‍വേ പാളത്തിലേക്ക് നടക്കുന്നതിനിടെ നാലുവട്ടം മേഘ സുകാന്തിനെ വിളിച്ചുവെന്നും എട്ടുസെക്കന്‍റുകള്‍ വീതം മാത്രമാണ് ഈ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുകാന്തിനെ തേടി പൊലീസ് ഇറങ്ങിയത്.

ട്രെയിനിങിനായി ജോധ്പുരിലെത്തിയപ്പോഴാണ് മേഘയും സുകാന്തും കണ്ടുമുട്ടിയത്. പ്രണയത്തിലായതിന് പിന്നാലെയുള്ള എട്ടുമാസം മേഘയുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുകാന്തിന്‍റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.

ഐ.ബി.പരിശീലനകാലത്താണ് മേഘയും സുകാന്തും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി പണം കൈക്കലാക്കി. അവസാന മാസങ്ങളില്‍ ശമ്പളം പൂര്‍ണമായും സുകാന്തിന് യുപിഐ വഴി കൈമാറ്റം ചെയ്തു.ഭക്ഷണത്തിന് പോലും കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു മേഘ. ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോലും പണമില്ലായിരുന്നു. വന്‍ തുക വാങ്ങിയ കാമുകന്‍ ചെലവിനുള്ള പണംമാത്രം മേഘയ്ക്ക് നല്‍കിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹക്കാര്യം പറഞ്ഞെങ്കിലും കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ യുവാവ് ഒഴിഞ്ഞുമാറി. പലവട്ടം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ മേഘയുമായി ഫോണില്‍ സംസാരിച്ചിരുന്നത് സുകേഷ് ആയിരുന്നെന്നും. കൂടുതല്‍ ചൂഷണങ്ങള്‍ നടന്നെന്നും ഭീഷണി ഉണ്ടായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്പഴമുള്ള മാവിലെ ആളുകള്‍ കല്ല് എറിയൂ:എമ്പുരാന്‍ സിനിമയെ പിന്തുണച്ച് നടി ഷീല  (45 minutes ago)

അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ  (1 hour ago)

വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കാന്‍ പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ  (2 hours ago)

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടി എം.കെ. സ്റ്റാലിന്‍  (3 hours ago)

ആദിവാസിയുവാവിന്റെ കസ്റ്റഡിമരണം- ജുഡീഷ്യല്‍ അന്വേഷണം വേണം; ആശാവർക്കർമാരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ക്രൂരത  (3 hours ago)

4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പാക്കിസ്ഥാനിൽ...  (3 hours ago)

സമ്മര്‍ ബമ്പര്‍ പത്തുകോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്  (3 hours ago)

28 ദിവസങ്ങൾക്ക് ശേഷം അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം...  (4 hours ago)

VEENA VIJAYAN സിപിഎം സമ്മേളനത്തിൽ വീണ വിജയൻ  (4 hours ago)

SUKANTH SURESH IB നടുക്കുന്ന കൂടുതൽ വിവരങ്ങൾ  (4 hours ago)

RUSSIA റഷ്യയിൽ അജ്ഞാത വൈറസ് ബാധ  (4 hours ago)

അയൽവാസിയായ യുവാവിനെ വിട്ടയച്ചു  (4 hours ago)

AMERICA അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ  (4 hours ago)

Malayali Vartha Recommends