Widgets Magazine
11
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി എല്ലാം സിമ്പിൽ ,സൗദി പൗരനാകാൻ എളുപ്പവഴി ; നിർണായക നീക്കം, അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം


എസ്.എഫ്. ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ..പിണറായിയുടെ ലാവ്ലിൻ കേസ് പോലെ ഇതും അനന്തമായി നീട്ടി കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം..


തഹാവൂർ റാണയുമായി നിൽക്കുന്ന ചിത്രം..അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.. തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും.. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്..


കാര്യങ്ങള്‍ മാറുന്നു... തഹാവൂര്‍ റാണ എന്തിനു കൊച്ചിയിലെത്തി ? സഹായം ലഭിച്ചോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, തഹാവൂര്‍ റാണ ഇന്ത്യയിലെത്തിയത് ആഡംബര വിമാനത്തില്‍


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അവധിക്കാല യാത്ര നീലഗിരിയിലേക്കാണോ: ഇ-പാസ് പരിശോധനയില്‍ വലഞ്ഞ് സഞ്ചാരികള്‍

04 APRIL 2025 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

മോഷണക്കേസ് പ്രതിയായ ജോജോ, ആറുവയസുകാരനെ ലക്ഷ്യമിട്ടതിന് പിന്നിൽ...

കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണു; ഭർത്താവ് കിണറ്റിൽ തള്ളിയിട്ടതെന്ന് ഭാര്യ ; ഭാര്യയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതെന്നാണ് ഭർത്താവി; ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചു

ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിര്‍ത്തു : പ്രകോപിതനായി കൊലപാതകം...

സങ്കടക്കാഴ്ചയായി... മലപ്പുറം കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

വെള്ളത്തിലേക്ക് തള്ളിയിട്ട് കൊന്നു, അടുത്ത ദിവസങ്ങളിൽ രണ്ട് മരണം ,മരണപ്പെട്ടത് രണ്ടും പയ്യന്മാർ ; പ്രതിയുടെ കൂസലില്ലാത്ത മറുപടി

അവധി ദിവസങ്ങളായതിനാല്‍ മലയാളികളടക്കം നിരവധിപേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്‌നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏര്‍പ്പെടുത്തിയതാണ് ഇ-പാസ്. തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാല്‍ നിരവധി പേര്‍ക്കു മടങ്ങിപ്പോകേണ്ടി വരുന്നു.

വയനാട് ജില്ലയില്‍നിന്ന് തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്ന പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, ചോലാടി ചെക്‌പോസ്റ്റുകളിലാണു പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയില്‍നിന്ന് നാടുകാണി ചുരം വഴി പ്രവേശിക്കുന്നിടത്തും പരിശോധനയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ ഭൂരിഭാഗവും നാടുകാണി വഴിയാണ് നീലഗിരിയിലേക്കു പ്രവേശിക്കുന്നത്. ചെക്‌പോസ്റ്റില്‍ മണിക്കൂറുകളോളം കാത്തു കിടന്നശേഷം മടങ്ങിപ്പോയവരും നിരവധിയാണ്. ഇതിനിടെ സെര്‍വര്‍ തകരാറിലായാല്‍ പരിശോധന പൂര്‍ണമായി മുടങ്ങുകയും വാഹനങ്ങള്‍ കടത്തി വിടുന്നതു നിര്‍ത്തുകയും ചെയ്യും.

പ്രവൃത്തി ദിവസങ്ങളില്‍ 6,000, അവധി ദിവസങ്ങളില്‍ 8,000 എന്നിങ്ങനെയാണ് നീലഗിരിയിലേക്കു പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളത്. നീലഗിരിയില്‍ സ്ഥിരതാമസമായവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. എന്നാല്‍ നീലഗിരിയിലേക്കുള്ള എട്ട് ചെക്‌പോസ്റ്റുകള്‍ വഴിയെത്തുന്ന സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഊട്ടി അടക്കമുള്ള നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇ പാസുകള്‍ ഉച്ചയോടെ തീര്‍ന്നതിനാല്‍ നിരവധിപ്പേര്‍ക്ക് നാടുകാണിയില്‍ നിന്ന് മടങ്ങിപ്പോകേണ്ടി വന്നു.

ഇ-പാസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇ- പാസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും നീലഗിരിയില്‍ ഹര്‍ത്താല്‍ നടത്തി. പാസ് നിര്‍ബന്ധമാക്കിയതോടെ നിരവധിപ്പേര്‍ യാത്ര ഒഴിവാക്കിയതിനാല്‍ നീലഗിരിയിലെ ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാണ്. അവധിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ദുരിതത്തിലായി.

 

ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/ എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. പുതിയ ഉത്തരവ് പ്രകാരം, സ്വകാര്യ വാഹനങ്ങളില്‍ ജില്ല സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് നേടേണ്ടതുണ്ട്. വേനല്‍ക്കാലത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വര്‍ദ്ധിച്ചുവരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

മെഡിക്കല്‍ അല്ലെങ്കില്‍ മറ്റ് അടിയന്തര സാഹചര്യങ്ങള്‍, സര്‍ക്കാര്‍ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, നീലഗിരി ജില്ലാ വാഹനങ്ങള്‍ എന്നിവ ഇ-പാസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കൂടാതെ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണക്കേസ് പ്രതിയായ ജോജോ, ആറുവയസുകാരനെ ലക്ഷ്യമിട്ടതിന് പിന്നിൽ...  (56 minutes ago)

കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണു; ഭർത്താവ് കിണറ്റിൽ തള്ളിയിട്ടതെന്ന് ഭാര്യ ; ഭാര്യയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതെന്നാണ് ഭർത്താവി; ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചു  (1 hour ago)

വീണ തായിക്കണ്ടി കരിമണല്‍ രാജാവില്‍ നിന്ന് കോടികള്‍ വാങ്ങിയെടുത്തപ്പോള്‍ എന്തു സേവനമാണ് വീണയുടെ കടലാസ് കമ്പനി ചെയ്തുകൊടുത്തതെന്ന നേരായ ചോദ്യത്തിന് ഉത്തരമില്ല; പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളോട്  (1 hour ago)

ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിര്‍ത്തു : പ്രകോപിതനായി കൊലപാതകം...  (2 hours ago)

യുകെയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കു; 2,100 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു  (2 hours ago)

യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് - UIFH പ്രവാസികൾക്കാശ്വാസമായി ചിലവ് കുറഞ്ഞ ആശുപത്രി  (3 hours ago)

സൗദി പൗരനാകാൻ എളുപ്പവഴി ; അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം  (3 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  (5 hours ago)

സലിം അക്തര്‍ അന്തരിച്ചു...  (5 hours ago)

20,394 പുതിയ ലൈസന്‍സും 2,12,436 പുതിയ രജിസ്ട്രേഷനും  (5 hours ago)

വെള്ളത്തിലേക്ക് തള്ളിയിട്ട് കൊന്നു, അടുത്ത ദിവസങ്ങളിൽ മരണപ്പെട്ടത് രണ്ടും പയ്യന്മാർ  (5 hours ago)

പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ  (5 hours ago)

ലോറിക്കടിയില്‍ പെട്ട് വിദ്യാര്‍ഥി  (6 hours ago)

നാട്ടുകാര്‍ പലയിടത്തും ഇവര്‍ക്കായി തെരച്ചില്‍ നടത്തി. ഇന്ന് രാവിലെയാണ് മൂന്നുപേരുടെയും മൃതദേഹം  (6 hours ago)

PINARAYI VIJAYAN കാണാൻ പോകുന്ന പൂരം കാത്തിരിക്കാം.  (6 hours ago)

Malayali Vartha Recommends