'താങ്ങാനാകുന്നില്ല അമ്മേ': പുലർച്ചെ 2 മണിക്ക് അമ്മക്ക് മകന്റെ വീഡിയോ സന്ദേശം പിന്നാലെ 12-ാം നിലയിൽ നിന്നും ചാടി..!

ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന യുവാവ് ഫ്‌ളാറ്റില്‍ നിന്ന് ചാടുകയായിരുന്നു. ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ലാറ്റിലാണ് സംഭവം. ജോലി സമ്മര്‍ദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് അമ്മയ്ക്ക് അയക്കുകയും ചെയ്തു. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.
രാത്രിയില്‍ ഏറെ വൈകി ജേക്കബ് ഫ്‌ലാറ്റില്‍ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമിത ജോലി സമ്മര്‍ദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ മാതാപിതാക്കള്‍ എഴുന്നേറ്റപ്പോള്‍ മകനെ ഫ്‌ലാറ്റില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. കുടുംബം പോലീസില്‍ പരാതി നല്‍കി.
കാനഡയുടെ തലസ്‌ഥാനമായ ഒട്ടാവയ്‌ക്കടുത്തുള്ള ടൗൺഷിപ്പിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്‌ചയാണ് ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ നിന്നുള്ള 27 വയസ്സുകാരനായ ധർമേഷ് കതിരിയ കൊല്ലപ്പെട്ടത്.
മലയാളം പറയും 'സൊ-മലയാളി'; സൊമാലിയക്കാരൻ ‘പ്രവാസി മല്ലുവിന്റെ’ ഹൃദയം കവർന്ന കേരളം
പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്; സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ബാധകം
ഒന്റാറിയോയിലെ റോക്ക്‌ലാൻഡിൽ ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന ധർമേഷ് കതിരിയ കെട്ടിടത്തിലെ പൊതുവായ അലക്കു മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ അയൽക്കാരൻ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 60 വയസ്സ് തോന്നിക്കുന്ന ഒരു വെള്ളക്കാരനാണ് അക്രമം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് കതിരിയയുടെ ഭാര്യ കാനഡയിൽ എത്തിയത്. സംഭവം നടക്കുമ്പോൾ ഭാര്യയുടെ നിലവിളി കേട്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
2019ൽ രാജ്യാന്തര വിദ്യാർഥിയായി കാനഡയിലെത്തിയ കതിരിയ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുകയായിരുന്നു. കതിരിയ മാനേജരായി ജോലി ചെയ്തിരുന്ന റോക്ക്‌ലാൻഡിലെ മിലാനോ പിസ്സയ്ക്ക് സംഭവത്തെ തുടർന്ന് ഉടമസ്ഥർ അവധി നൽകി.
സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും ദുഃഖിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് പ്രാദേശിക കൂട്ടായ്‌മയുമായി ബന്ധപ്പെടുന്നുണ്ടെന്നും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
https://www.facebook.com/Malayalivartha