Widgets Magazine
17
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം


ഞാനാ സാറേ.. കൊ/ന്നത് !? കുറ്റമേറ്റ് പറഞ്ഞിട്ടും രാജേന്ദ്രനെതിരെനടപടിയില്ല, പ്രണയം നടിച്ച് കൂടെ കൂടിയതിന്റ ലക്ഷ്യം ഇതായിരുന്നു. വർക്കല രേഷ്മയ്ക്ക് സംഭവിച്ചത്


ദിവ്യ ജോണിയെ കൊലപാതകിയാക്കിയ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'... ഏറ്റവും ഒടുവിൽ സംഭവിച്ചത്....


6 സ്ത്രീകള്‍ ഞെട്ടിച്ചു.... ബഹിരാകാശ വിനോദസഞ്ചാര യാത്രകളില്‍ ചരിത്രമെഴുതി എന്‍എസ് 31 ദൗത്യം; 6 വനിതകള്‍ 105 കിലോമീറ്റര്‍ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്....

സുകാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നിർണായക തെളിവുകൾ; ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി സ്ഥിരീകരിച്ചു...

08 APRIL 2025 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ ഉള്ളവർ ജാഗ്രതാ; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും പണ്ഡിതര്‍ക്കും ഈ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താന്‍ സാധിക്കും; സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്‌; മുഖ്യ പ്രതിയും അനവധി ക്രിമിനൽ കേസ് പ്രതിയുമായ ജിതിൻ രാജിന് അറസ്റ്റ് വാറണ്ട്

അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു

ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്യണമെന്ന ഒരമ്മയുടെ അഭ്യര്‍ത്ഥന നിരസിച്ച് പൊലീസ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ പൊലീസ് രണ്ട് സംഘമായി അന്വേഷണം നടത്തുകയാണ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ വീട്ടിൽ നിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തു. ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകളും കണ്ടെടുത്തു. ഐബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പാടേ തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണമായും വീണ്ടെടുക്കാനായിട്ടില്ല.

പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സുകാന്തിന് അടുപ്പമുണ്ടായിരുന്ന യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെതിരെ ബലാത്സംഗം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്‌.
സംഭവത്തിൽ സുകാന്തിന്റെ പങ്കിനെക്കുറിച്ച് അറിയാൻ വൈകിയതാണ് അയാളെ പിടികൂടാൻ കഴിയാത്തതിന് കാരണമെന്ന് ഡിസിപി പറഞ്ഞു. 27ന് ശേഷമാണ് പൊലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പിതാവ് കൈമാറി. ഇതിനുപിന്നാലെയാണ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തിയത്.  

പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായത്. മാനസികവും ശാരീരികമായി പീഡിപ്പിച്ചതില്‍ ചില തെളിവുകള്‍ ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിസിപി പറഞ്ഞു. പ്രതിയെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.       ഐബി ഉദ്യോഗസ്ഥ മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയതായി വ്യക്തമായിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിനെതിരെ അന്വേഷണ സംഘം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. പണം തട്ടിയെടുത്തുവെന്ന കുറ്റമായിരുന്നു ചുമത്തിയത്. നേരത്തേ ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.  

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സുകാന്തിന്റെ  വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസമാണ്. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിച്ചു.  

സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ആ സാങ്കേതിക തകരാർ; നേപ്പാളിൽ സ്വകാര്യ വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ ഉള്ളവർ ജാഗ്രതാ; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം  (3 hours ago)

കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവർ മുനമ്പത്തെ ജനതയക്ക് വേണ്ടി പ്രവർത്തിക്കാത്തവരാണ്; വഖഫ് ഭീകരതയിൽ വേട്ടക്കാർക്ക് ഒപ്പം ഓടിയവർ ഇരകളുടെ കൂടെയെന്ന് തെളിയിക്കാൻ മുനമ്പത്ത് നുണകളുട  (3 hours ago)

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും പണ്ഡിതര്‍ക്കും ഈ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താന്‍ സാധിക്കും; സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലത  (3 hours ago)

നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്‌; മുഖ്യ പ്രതിയും അനവധി ക്രിമിനൽ കേസ് പ്രതിയുമായ ജിതിൻ രാജിന് അറസ്റ്റ് വാറണ്ട്  (4 hours ago)

പെസഹാ പെരുന്നാള്‍  (4 hours ago)

ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്യണമെന്ന ഒരമ്മയുടെ അഭ്യര്‍ത്ഥന നിരസിച്ച് പൊലീസ്  (12 hours ago)

വിന്‍സിയുടെ തുറന്നുപറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്ന് അമ്മ സംഘടന  (13 hours ago)

പറയാനുള്ളതു പറഞ്ഞു; രേഖകള്‍ സമര്‍പ്പിച്ചു;ഹിയറിങ്ങില്‍ ഹാജരായ ശേഷം എന്‍. പ്രശാന്ത്  (13 hours ago)

മുനമ്പം വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (14 hours ago)

കാഠ്മണ്ഡുവില്‍ പറന്നുയര്‍ന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്  (14 hours ago)

ക്ഷേത്രോത്സ ചടങ്ങുകള്‍ക്കിടെ തീക്കനലില്‍ വീണ് ഭക്തന് ദാരുണാന്ത്യം  (14 hours ago)

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു  (15 hours ago)

മകളുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍  (15 hours ago)

നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചു  (16 hours ago)

Malayali Vartha Recommends