Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതിയോട് ആർലേക്കറുടെ ഒരൊറ്റ ചോദ്യം..! ഗവർണ്ണർ രാജിവെയ്ക്കുന്നു..! ശത്രുസംഹാരം ഏറ്റെന്ന്

12 APRIL 2025 02:42 PM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് കേരള ഗവര്‍ണറുടെ വിമര്‍ശനം. ഗവര്‍ണര്‍മാരെ അതിരൂക്ഷമായി വിമര്‍ശിച്ചും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചിക്കുകയും ചെയ്ത സുപ്രീം കോടതി വിധിയെയാണ് അര്‍ലേക്കര്‍ വിമര്‍ശിച്ചത്. സുപ്രീം കോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരേ അര്‍ലേക്കറുടെ പരാമര്‍ശം.


ഗുരുതരമായ ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. എന്നാല്‍ രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വിധി നല്‍കാന്‍ സാധിക്കുക എന്നാണ് ഗവര്‍ണറുടെ ചോദ്യം. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കില്‍ പാര്‍ലമെന്റ് ആവശ്യമില്ലാല്ലോ എന്ന് ഗവര്‍ണര്‍ ചോദിച്ചു.



മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭരണഘടനമാറ്റാന്‍ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്. അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ അഭിമുഖത്തില്‍ പറയുന്നു.

ജുഡീഷ്യറിയുടെ അതിരു കടന്ന ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്. അതിന് ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും. അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും കാരണം ഉണ്ടാകും.

 



ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സുപ്രീം കോടതി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരികയാണ്. പിന്നെ എന്തിനാണ് നിയമസഭയും പാര്‍ലെമന്റുമെല്ലാം. ഭരണഘടന ഭേദഗതി പാര്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അല്ലാതെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് തീരുമാനിക്കേണ്ടതല്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.



തമിഴ്നാടിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവിടെ വിശദമായി ഇക്കാര്യം പരിശോധിക്കപെടുമായിരുന്നു. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഒരു സമയപരിധി വേണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സുപ്രീം കോടതിക്കെതിരെ പൊട്ടിത്തെറിച്ചത്.

സുപ്രീം കോടതിയുടെ വിധി കേരളത്തിലെ സാഹചര്യത്തില്‍ വ്യത്യസ്തമാണ്. തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രപരമായ നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുഖവെള്ളി  (22 hours ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (1 day ago)

എമ്പുരാന്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു  (1 day ago)

Malayali Vartha Recommends