വഖഫ് നിയമത്തിൽ വമ്പൻ ട്വിസ്റ്റ് കാസയെ ഇറക്കി മോദി സുപ്രീം കോടതിയിൽ ഇനി കൊടുങ്കാറ്റ്
കേന്ദ്ര മന്ത്രി കിരൺ റിജുവിന്റെ പ്രസ്താവനയെ മുൾമുനയിൽ നിർത്തി ബി ജെ പിക്കെതിരെ വാളെടുക്കുന്ന കോൺഗ്രസുകാർക്കും സി പി എമ്മുകാർക്കും നരേന്ദ്ര മോദി പണി കൊടുത്തു.
ക്രൈസ്തവരുടെ സദ്യഢ ശക്തിയായ കാസയെ ഉപയോഗിച്ചാണ് ബി ജെ പി പണിഞ്ഞത്. മുനമ്പത്തെ പാവപ്പെട്ട ക്രൈസ്തവരെ വഞ്ചിച്ച ലീഗിന്റെ ക്രൈസ്തവ വഞ്ചനാ ഹർജിയിൽ കക്ഷി ചേരാനാണ് കാസ തീരുമാനിച്ചത്. ലീഗിന്റെ ഒറ്റത്തെയ്യത്തിന് അനുകൂലമായി ചില ന്യായാധിപ ശ്രേഷ്ഠൻമാർ വാക്കാൽ പ്രസ്താവനകൾ തുടങ്ങിയതോടെയാണ് കാസ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചത്. കാസ കക്ഷിയായില്ലെങ്കിൽ വഖഫ് നിയമ ഭേദഗതി ലീഗ് നശിപ്പിക്കുമെന്ന് ബി.ജെ പിക്ക് മനസിലായതോടെയാണ് നീക്കം ശക്തമാക്കിയത്.
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ
സുപ്രീം കോടതിയിലെത്തിയത് വ്യക്തമായ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ്.
വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ചൂണ്ടിക്കാട്ടി.
കേരളത്തില്‍നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലിംലീഗ് ഫയല്‍ചെയ്ത ഹര്‍ജിയില്‍ കക്ഷിചേരാനാണ് കാസ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മുസ്ലിംലീഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇനി പരിഗണിക്കുന്ന അഞ്ച് ഹര്‍ജികളില്‍ ഇല്ല. എന്നിരുന്നാലും കക്ഷിചേരല്‍ അപേക്ഷ നിലനില്‍ക്കുമെന്നാണ് കാസയുടെ അഭിഭാഷകര്‍ പറയുന്നത്.
വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാസയുടെ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ ആണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ ടോം ജോസഫാണ് അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടാന്‍ കാസയുടെ അഭിഭാഷകര്‍ക്ക് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പൊളിറ്ക്കൽ ഇസ്ലാമിന് വേണ്ടി വഖഫ് നിയമഭേദഗതിയെ എതിർത്തു തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പാർലമെൻ്റിലെ തങ്ങളുടെ നിലപാടിന് എതിരെ ഉണ്ടായിരിക്കുന്ന ജനവികാരത്തെ തിരിച്ചുവിടുന്നതിനായി ഒരു ഉളുപ്പുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്രമന്ത്രി കിരൺ റിജുവിന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നതെന്നാണ് കാസ പറയുന്നത്.
നിലവിൽ കോടതിയിലും വഖഫ് ട്രിബ്യൂണലിലും ഉള്ള കേസുകൾ അവസാനിപ്പിക്കുന്നതിനായി നിലവിൽ തുടരുന്നതുപോലെ നിയമപരമായി തന്നെ ഇടപെടണം. കോടതികളിലും ട്രൈബ്യൂണലുകളിലും നടക്കുന്ന ഈ കേസുകളിലെ നിയമങ്ങൾ എല്ലാം തന്നെ പാർലമെൻറ് പാസാക്കിയ നിയമഭേദഗതിയിലെ നിയമങ്ങൾ അനുസരിച്ചായിരിക്കും ..... അതായത് പുതുക്കിയ നിയമത്തിന് അനുസരിച്ചുള്ള വാദങ്ങൾ മുനമ്പം ജനത നടത്തുകയും അതിന്മേൽ പുതിയ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ള വിധികൾ കോടതി പുറപ്പെടുവിക്കുകയും ചെയ്യും. ഒപ്പം പുതുക്കിയ നിയമത്തിനുള്ളിലെ മുനമ്പം ജനതയ്ക്ക് അനുകൂലമായി മാറുന്ന സെക്ഷൻ 2 എ പ്രകാരം മുൻകാല പ്രാബല്യത്തോടെ ട്രസ്റുകളും, സ്ഥാപനങ്ങളും ചെയ്തു എന്ന പറയപ്പെടുന്ന വഖഫുകൾ അസാധുവാണ്. മുനമ്പത്തെ ഭൂമി ഇപ്പോഴുള്ള മുനമ്പത്തുകാരുടെ പൂർവ്വികർക്ക് ഫറൂക്ക് കോളേജ് വിറ്റ ഭൂമിയാണ്. മുൻകാല പ്രാബല്യത്തോടെ അതിൽ വഖഫ് ബോർഡിന്റെ അവകാശങ്ങൾ നിലവിൽ ഇല്ലാതായിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ ഇനി മുനമ്പത്തുകാർക്ക് നേരത്തെ വഖഫ് ട്രൈബ്യൂണൽ വിധിച്ച വിധികളേയും കോടതികളിൽ നിലനിൽക്കുന്ന വ്യവഹാരങ്ങളേയും നേരിട്ട് എതിർത്തു തോൽപ്പിക്കാൻ സാധിക്കും.
കിരൺ റിജു വ്യക്തമാക്കിയത് പ്രകാരം പുതുക്കിയ നിയമമനുസരിച്ച് വരുന്ന മൂന്നാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച ചട്ടങ്ങളുടെ സർക്കാർ വിജ്ഞാപനം ഉണ്ടാകും. ചട്ടങ്ങൾ നിലവിൽ വന്നുകഴിഞ്ഞാൽ ഉടൻ അതു പ്രകാരം കേന്ദ്ര നിയമകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകൾക്കും കോടതികൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും.
തുടർന്ന് നേരത്തെ റവന്യൂ രേഖകളിൽ, വഖഫ് ട്രൈബ്യൂണൽ വിധി പ്രകാരം മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയായി രജിസ്ട്രർ ചെയ്തിട്ടുള്ളത് റദ്ദാക്കുന്നതിനും റവന്യൂ അവകാശങ്ങൾ തടഞ്ഞിരിക്കുന്നത് പുനസ്ഥാപിക്കുന്നതിനുമായി പുതിയ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് മുനമ്പം ജനതയ്ക്ക് പുതുതായി സർക്കാരിന് മുന്നിൽ അപേക്ഷ വയ്ക്കുവാനും അതിൽ നടപടി ഉണ്ടാകാത്തപക്ഷം അതിനായി കോടതിയെ സമീപിക്കുവാനും സാധിക്കും.
ഇത്രയും കാലം വഖഫ് ട്രിബ്യൂണലിൻ്റെ വിധി അന്തിമമായിരുന്നു. അതിനെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ചോദ്യം ചെയ്യുവാൻ സാധിക്കില്ലായിരുന്നു എന്നാൽ ഇനി ട്രിബ്യൂണലിന്‍റെ വിധിയെ ചോദ്യം ചെയ്തു ഇരകൾക്ക് മേൽ കോടതികളെ സമീപിക്കാൻ കഴിയും.
ചുരുക്കത്തിൽ കോടതിയിൽ നിൽക്കുന്ന കേസുകളിൽ വിജയിക്കാനും റവന്യൂ രേഖകൾ തിരുത്തുവാനും വേണ്ട എല്ലാ കാര്യങ്ങളും ഈ പുതുക്കിയ നിയമ ഭേദഗതിയിൽ ഉണ്ട്.
അല്ലാതെ വഖഫ് ഭേദഗതി നിയമം പാസായി കഴിഞ്ഞാൽ പിറ്റേദിവസം തന്നെ മുനമ്പം ജനതയുടെ പ്രശ്നം തീരുമെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല മുനമ്പം ജനത അതൊട്ട് പ്രതീക്ഷിച്ചിട്ടുമില്ല........ കോടതിയിൽ ഇരിക്കുന്ന വിഷയം കോടതി വഴിയും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാരും ചെയ്തു കഴിഞ്ഞാൽ തങ്ങളുടെ പ്രശ്നം തീരുമെന്നും അതിന് പുതുതായി പാസാക്കിയ നിയമഭേദഗതി വളരെയധികം സഹായിക്കുമെന്നും മുനമ്പം ജനതയ്ക്ക് മനസ്സിലാക്കി കഴിഞ്ഞു.
അല്ലാതെ കിരൺ റിജു വരുന്നത് എറണാകുളത്ത് താമസിച്ചു തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അല്ല എന്നും കേന്ദ്രസർക്കാർ ചെയ്യേണ്ടതെല്ലാം നിയമപരമായി ചെയ്തിട്ടുണ്ടെന്നും ഇനി ആ നിയമം വെച്ചുകൊണ്ട് കോടതിയും സംസ്ഥാന സർക്കാരും ചെയ്യേണ്ടത് കൃത്യമായി ചെയ്തു കഴിഞ്ഞാൽ തങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുമെന്നും മുനമ്പം ജനതയ്ക്ക് അറിയാം
വാസ്തവത്തിൽ നിയമ ഭേദഗതി പാസായതുകൊണ്ട് മാത്രമാണ് ഇതെല്ലാം സാധിക്കുന്നതെന്നും അതല്ലായിരുന്നുവെങ്കിൽ തങ്ങൾ കുടിയിറങ്ങേണ്ടി വരുമായിരുന്നു എന്നും മുനമ്പത്തെ ഓരോ കൊച്ചു കുട്ടിക്ക് പോലും അറിയാമെന്നിരിക്കെ ഈ വാർത്തകളെ വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന യഥാർത്ഥത്തിൽ മുനമ്പം ജനതയ്ക്ക് നീതി ലഭിക്കരുത് എന്ന് ആഗ്രഹിക്കുന്നവരുടെ മാനസിക വൈകൃതങ്ങൾ മാത്രമാണ്.
ഭേദഗതി നിയമം മുനമ്പത്തിന് ബാധകമല്ലെന്ന് വാദിക്കാൻ കോൺഗ്രസും സി പി എമ്മും കാണിച്ചത് വലിയ വ്യഗ്രതയാണ്. പിണറായി സർക്കാരിന് മുനമ്പത്തുകാർക്കു വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാതെ അവർ ജനങ്ങളെ പറ്റിക്കുകയായിരുന്നു
ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു എന്ന വാർത്തയും ഇതിനിടയിൽ പുറത്തു വന്നു
വഖഫ് നിയമ ഭേദഗതിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിലൂടെ മുഖം നഷ്ടപ്പെട്ട കോൺഗ്രസിൽ നിന്നും ക്രിസ്ത്യാനികൾ വിട്ടകലുന്നതിന് തടയിടുവാനായി ഉത്തരേന്ത്യയിൽ നടക്കുന്ന വിഷയങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ വളച്ചൊടിച്ച് വ്യാജപ്രചരണങ്ങളാണ് പൊളിറ്റിക്കൽ ഇസ്ലാമിൻറെ മുഖങ്ങളായി പ്രവർത്തിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നതെന്ന് കാസാ പറയുന്നു.
അതിൻ്റെ ഉത്തമ ഉദാഹരണമാണ് ഡൽഹിയിൽ കുരുത്തോല പ്രദർശനം പോലീസ് തടഞ്ഞു എന്ന് വാർത്ത !
കുരുത്തോല പ്രദക്ഷിണം തടയുകയല്ല ഡൽഹി പോലീസ് ചെയ്തത് മറിച്ച് പഴയ ഡൽഹിയിലെ സെന്റ് മേരിസ് പള്ളിയിൽ നിന്നും സോക്രട്ട് ഹാർട്ട്സ് കത്തീഡ്രലിലേക്ക് പൊതു നിരത്തിൽ കൂടി നടത്താനിരുന്ന കിലോമീറ്ററോളം നീളുന്ന പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിച്ചത്.
വഖഫ് നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭം എന്ന പേരിൽ മതമൗലികവാദികൾ രാജ്യത്തിന്റെ പല ഭാഗത്തും കലാപം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് രണ്ടായിരത്തോളം വരുന്ന വിശ്വാസികളുടെ പ്രദക്ഷിണം പൊതുനിരത്തിൽ കൂടി നടത്തുന്നതിന് സുരക്ഷാ കാരണങ്ങളുടെ പേരിൽ ഡൽഹി പോലീസ് അനുമതി നിഷേധിച്ചത്.
2022 ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ കുറേ കാലങ്ങളായി വിവിധ മതങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ടു രാഷ്ട്രീയപാർട്ടികളുടെയും ഇത്തരത്തിലുള്ള പ്രകടനങ്ങൾക്കു ഡൽഹി പോലീസ് അനുമതി കൊടുക്കാറില്ല. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ശോഭയാത്രയ്ക്കുള്ള അനുമതിയും ഡൽഹി പോലീസ് നിഷേധിച്ചിരുന്നു . ഇതിനായി ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിയും ഡൽഹി പോലീസിന്റെ നിലപാട് ശരിവെക്കുകയായിരുന്നു. രാമനവമി, ദുർഗാപൂജ തുടങ്ങിയ ആഘോഷ പരിപാടികളുടെ ശോഭ യാത്രകൾക്കും റംസാൻ പരിപാടികൾക്കും എല്ലാം ഇത്തരത്തിൽ ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു.
ക്രിസ്മസ് ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി കൊണ്ടുള്ള കുരുത്തോല പ്രദക്ഷിണം സാധാരണ പള്ളി കോമ്പൗണ്ടുകളിൽ മാത്രമാണ് നടത്താറുള്ളത്, ഡൽഹിയിൽ മുൻകാലങ്ങളിലും അങ്ങനെ തന്നെയാണെന്ന് നടന്നിട്ടുള്ളത്. പൊതുനിരത്തിലൂടെ ഒരു പരിപാടിക്ക് ഡൽഹി പോലീസ് അനുമതി തരില്ല എന്ന് അറിയാമായിരുന്നിട്ടും ഒരു വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടിയാണോ അനുമതി ചോദിച്ചത് എന്നുള്ളത് സംശയം ബാക്കി നിൽക്കുകയാണ്.
വഖഫ് നിയമഭേദഗതി നിയമം ആയതിനെ തുടർന്ന് അതിനെതിരെയുള്ള പ്രതിഷേധം പശ്ചിമബംഗാളിൽ വലിയ കലാപമായി മാറിക്കഴിഞ്ഞു അത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കേണ്ടത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആവശ്യമാണ്. എന്തുതന്നെയായാലും ഡൽഹി പോലീസിന്റെ നിർദ്ദേശം അനുസരിച്ച കത്തീഡ്രൽ ദേവാലയ അധികൃതരുടെ നിലപാട് അഭിനന്ദനാ
https://www.facebook.com/Malayalivartha