ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം; എം എ ബേബി

ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം , ആക്രമണമുണ്ടായപ്പോൾ ജനങ്ങൾക്ക് രക്ഷകനായത് മുസ്ലീം മതവിശ്യാസിയെന്ന് ഓർക്കുക. മതത്തിന്റെ പേരിലല്ല പൊരുതേണ്ടത് ആക്രമികളോടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായപ്പോൾ ജനങ്ങൾക്ക് രക്ഷകനായ മുസ്ലിം മതവിശ്വാസിയെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതത്തിൻ്റെ പേരില്ല ആക്രമണമുണ്ടാത്. മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി പറഞ്ഞു.
മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസിനെ എതിർക്കണം. അംബേദ്കറേയും സ്വാമി വിവേകാനന്ദനെയും സ്വന്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ആർ എസ് എസിനെ നിരോധിച്ച സർദ്ദാർ പട്ടേലിന്റ പ്രതിമ സ്ഥാപിച്ചവരാണ് ആർഎസ്എസ്. ഇതിലൂടെ ചരിത്രങ്ങളെ അസത്യങ്ങളാക്കാൻ അവർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പാർടി ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത് ആഘോഷമല്ലെന്നും പുതിയ എ കെ ജി സെൻ്ററിലെ യോഗത്തിൽ ആദ്യം പാസാക്കിയത് ഭീകരവാദത്തിനെതിരായ പ്രമേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha