Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത തിരിച്ചടി..നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം..ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നു..മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്.. ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു..


ചികില്‍സ തേടി കേരളത്തിലെത്തിയ 56 പാക് പൗരന്മാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. പാക്കിസ്ഥാനി പൗരന്‍മാര്‍ 102 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്..


ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതിക്ക് തൂക്ക് കയറും 810500/ രൂപ പിഴയും... കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി.  വധശിക്ഷക്ക് പുറമേ ജീവപര്യന്തം കഠിനതടവും.

25 APRIL 2025 07:11 AM IST
മലയാളി വാര്‍ത്ത

More Stories...

പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

ലഹരിയെ ചൊല്ലി തര്‍ക്കം; കോട്ടയം മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ ഇരുപതോളം യുവാക്കളുടെ കൂട്ടത്തല്ല്

ഫോൺ മോഷ്ടിച്ചപ്പോൾ അമിത്തിന്റെ ഭാര്യ പറഞ്ഞത് ഒരൊറ്റ കാര്യം; ഭർത്താവിന് കൊടുത്ത മുന്നറിയിപ്പ്!!! വിജയകുമാർ അടിമയെ പോലെ പെരുമാറിയെന്ന്...! തെളിവെടുപ്പ് ദൃശ്യങ്ങൾ കാണാം

ആസനം കഴുകാൻ പോലും പാക്കികൾക്ക് വെള്ളമില്ലെന്ന് നിലവിളി തുടങ്ങി..! നിന്റെയൊക്കെകാലന്മാർ വരുന്നെടാ..!

പേരൂര്‍ക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വീട്ടില്‍ രാഗിണി മകള്‍ വിനീതയെ(38) കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വധശിക്ഷക്ക് കോടതി വിധിച്ചു. 4 ലക്ഷം പിഴയും ഒടുക്കണം.

തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ ഡാനിയല്‍ മകന്‍ രാജേന്ദ്രന്‍ (42) ആണ് പ്രതി. വധശിക്ഷക്ക് പുറമേ മരണം ഉണ്ടാക്കിയുള്ള കവര്‍ച്ചക്ക് ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ പിഴയും
കുറ്റകരമായ വസ്തു കൈയ്യേറ്റത്തിന് മൂന്നുമാസം കഠിനതടവും 500 രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴകള്‍ ഒടുക്കിയല്ലങ്കില്‍ മൂന്ന് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്ന് 600 പേജുള്ള വിധിന്യായത്തില്‍ തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ ഉത്തരവിട്ടു. പിഴ തുകയില്‍ നിന്നും 4 ലക്ഷം രൂപ വിനീതയുടെ കുട്ടികള്‍ക്ക് നല്‍കണം. കൂടാതെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലീഗല്‍ സര്‍വ്വീസ് അതോരിറ്റിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വിനീതയുടെ 14 ഉം 11 ഉം വയസ്സായ രണ്ട് കുട്ടികള്‍ വിനീതയുടെ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. ശിക്ഷാവിധി പറയുന്നത് കേള്‍ക്കാന്‍ വിനീതയുടെ മാതാപിതാക്കളും, കുട്ടികളും കോടതി മുറിയില്‍ കാതോര്‍ത്തിരുന്നു.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തല്‍ പഠനത്തെക്കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ കോടതി ശേഖരിച്ചിരുന്നു. പ്രതിയുടെ പരിഷ്‌ക്കരണ- പരിവര്‍ത്തന സാദ്ധ്യതകളെ കുറിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുമാരി ഐ.എ.എസ്,പ്രതിയുടെ കുറ്റകരമായ മുന്‍ പ്രവൃത്തികളെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ തോംസന്‍ ജോസ് ഐ.പി.എസ്, പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി സൂപ്രണ്ട് ഡോ: പ്രീതി ജയിംസ്
ജയിലിനുള്ളിലെ പ്രതിയുടെ സ്വഭാവവും, പെരുമാറ്റവും സംബന്ധിച്ച് തിരുവനന്തപുരം, പാളയംകോട്ട ജയില്‍ സൂപ്രണ്ടുമാര്‍, പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളെ സംബന്ധിച്ച് നാഗര്‍കോവില്‍ റവന്യു അതോറിറ്റി, കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ മുദ്ര വച്ച കവറുകളില്‍ നല്‍കിയിരുന്നു. മന:പരിവര്‍ത്തനം നടത്താന്‍ കഴിയാത്ത കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുടെ പൊതു സാരാംശം. ശിക്ഷയെ കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് 70 വയസ് കഴിഞ്ഞ അമ്മക്ക് ഏക ആശ്രയം താനാണന്നും പോലീസിനെ ഭയന്ന് സഹോദരന്‍ പ്രഭുവും, സഹോദരി സുബ്ബലക്ഷ്മിയും അമ്മയെ കാണാന്‍ പോലും കൂട്ടാക്കാറില്ലന്നും പ്രതി കോടതിയെ അറിച്ചിരുന്നു.

ശിക്ഷയെ കുറിച്ച് പ്രോസിക്യൂഷന്റെയും, പ്രതിയുടെയും വാദങ്ങളും കോടതി കേട്ടിരുന്നു. പ്രതി കൊടും കുറ്റവാളിയാണന്നും കവര്‍ച്ചക്കായി തമിഴ്‌നാട്ടിലും കേരളത്തിലും പ്രതി നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്ത്രീകളായിരുന്നുവെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ പറഞ്ഞു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു.


ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെങ്കില്‍ ശിക്ഷാ ഇളവിന് പ്രതി അര്‍ഹനാണന്നും ഭാവിയില്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലന്നു മുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഒരു പരമ്പര കൊലയാളി എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയാണ്. നിരപരാധികളുടെ ദാരുണമായ അന്ത്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഏക മാര്‍ഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുത്തിരുന്നു.പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗം വാദം കോടതി തള്ളി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, ഫസ്‌ന.ജെ, ചിത്ര. ഒ.എസ് എന്നിവര്‍ ഹാജരായി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്സ് ന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എ.സി.യായിരുന്ന വി.എസ്.ദിനരാജ്, , പേരൂര്‍ക്കട സി.ഐ. ആയിരുന്ന വി.സജികുമാര്‍, ജുവനപുടി മഹേഷ് ഐ.പി.എസ്, സബ് ഇന്‍സ്പക്ടര്‍മാരായ എസ്.ജയുമാര്‍, ആര്‍. അനില്‍കുമാര്‍, മീന എസ്.നായര്‍ , സീനിയര്‍ സിവില്‍ പോലീസുകരായ പ്രമോദ്.ആര്‍, നൗഫല്‍ റഫീഖ്, ഷംനാദ്, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രത്യേക പ്രശംസ.

വിനീത കൊലക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനും കേസ് വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷന്‍, ഫോറന്‍സിക് സയന്റിഫിക് ഉദ്യോഗസ്ഥര്‍, ദ്വിഭാഷികളായ രാജേശ്വരി.ആര്‍.കെ. രുഗ്മ ജെ എം എന്നിവര്‍ക്ക് കോടതിയുടെ പ്രത്യേക പ്രശംസ.


അതേസമയം  
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രക്ത സാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചതിന്  ശേഷമാണ് അമ്പലമുക്ക് വിനീത കേസിന്റെ ശിക്ഷാവിധി കോടതി പറഞ്ഞത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദിയില്‍ മുങ്ങിമരിച്ചു..  (13 minutes ago)

INDIA നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്,  (21 minutes ago)

KERALAM ഉടൻ വിട്ടോളണം..  (31 minutes ago)

ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി  (33 minutes ago)

കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം; വിമർശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ ക  (38 minutes ago)

ഇടുക്കിയില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയര്‍ന്ന് 11  (42 minutes ago)

ലഹരിയെ ചൊല്ലി തര്‍ക്കം; കോട്ടയം മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ ഇരുപതോളം യുവാക്കളുടെ കൂട്ടത്തല്ല്  (44 minutes ago)

ഫോൺ മോഷ്ടിച്ചപ്പോൾ അമിത്തിന്റെ ഭാര്യ പറഞ്ഞത് ഒരൊറ്റ കാര്യം; ഭർത്താവിന് കൊടുത്ത മുന്നറിയിപ്പ്!!! വിജയകുമാർ അടിമയെ പോലെ പെരുമാറിയെന്ന്...! തെളിവെടുപ്പ് ദൃശ്യങ്ങൾ കാണാം  (51 minutes ago)

സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ  (1 hour ago)

ആസനം കഴുകാൻ പോലും പാക്കികൾക്ക് വെള്ളമില്ലെന്ന് നിലവിളി തുടങ്ങി..! നിന്റെയൊക്കെകാലന്മാർ വരുന്നെടാ..!  (1 hour ago)

കലാമണ്ഡലം നാരായണന്‍ നായര്‍ അന്തരിച്ചു  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം...  (1 hour ago)

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക്  (2 hours ago)

ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കോഴിക്കോട് സ്വദേശിയായ പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു.  (2 hours ago)

Malayali Vartha Recommends