Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നു; സോണിയ ജോര്‍ജ്

29 MARCH 2017 09:10 AM IST
മലയാളി വാര്‍ത്ത

ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് എ കെ ശശീന്ദ്രന്റെ രാജിയും രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളുമാണ്. മന്ത്രിയുടെ സ്വകാര്യ സംഭാഷങ്ങള്‍ ചോര്‍ത്തി ബ്രേക്കിങ് ന്യൂസാക്കിയ സ്വകാര്യ ചാനലിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും മറ്റും അരങ്ങേറുന്നത്. പാനല്‍ ചര്‍ച്ചയിലേക്ക് എന്നു പറഞ്ഞ് ആ ചാനല്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ശശീന്ദ്രനെതിരെയുള്ള വാര്‍ത്തയുടെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും സ്ത്രീ പ്രവര്‍ത്തകയുമായ സോണിയ ജോര്‍ജ്. ഒരു സ്ത്രീ പ്രവര്ത്തക എന്ന നിലയില്‍ അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് നേരിടേണ്ടിവന്നതെന്ന് സോണിയ പറയുന്നു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സോണിയയുടെ വിശദീകരണം.

ചാനല്‍ ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടു മൂന്നു പാനല്‍ ചര്‍ച്ചകള്‍ ഉണ്ടെന്നും അതില്‍ ഒന്നില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തന്നെ അവര്‍ വിളിച്ചതെന്ന് സോണിയ പറയുന്നു. 10-11 വരെയുള്ള സമയമാണ് അവര്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്‍ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും അവതാരക പറഞ്ഞു.

സ്തീ സുരക്ഷ, അവകാശങ്ങള്‍ അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്‍ബന്ധപൂര്‍വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്‍മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്‍പ്പിക്കുകയും അത് കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള്‍ എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ എന്നും സോണിയ ചോദിക്കുന്നു.

എല്ലാം മഞ്ഞവല്‍ക്കരിച്ചു കൊണ്ട് സെന്‍സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്‌കാരത്തില്‍ നിന്ന് നാം എന്നാണ് പുറത്തു കടക്കുക. സ്വാതന്ത്ര്യത്തെയും ലൈംഗീകതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ച് ആണ്‍കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല്‍ ബാധിക്കുകയെന്ന് സോണിയ ചൂണ്ടിക്കാട്ടുന്നു. ആ ചാനലിലിരുന്നു തനിക്ക് ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കപ്പെടുന്നതു ഈ സ്ത്രീകളാണന്നും ഓര്‍ക്കണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള്‍ കൂടുതല്‍ ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ലെന്നും സോണിയ പറഞ്ഞു വെയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സ്ത്രീ പ്രവര്ത്തക എന്ന നിലയില് അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം മംഗളം ചാനല് ചര്ച്ചയില് പങ്കെടുത്തപ്പോള് ഉണ്ടായത്. ചാനല് ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്കിക്കൊണ്ടു മൂന്നു പാനല് ചര്ച്ചകള് ഉണ്ടെന്നും അതില് ഒന്നില് പങ്കെടുക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിളി.10-11 വരെയുള്ള സമയമാണ് എനിക്കു നല്കിയിരുന്നത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില് പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും.


സ്തീ സുരക്ഷ, അവകാശങ്ങള്, അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്ബന്ധപൂര്വ്വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്.സ്ത്രീകളും പെണ്കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്പ്പിക്കുകയും അത് കുട്ടികള് കേള്ക്കുന്നുണ്ടെങ്കില് അവരെ മാററി നിര്ത്താന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള് എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ! എല്ലാം മഞ്ഞവല്ക്കരിച്ചു കൊണ്ട് സെന്‌സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്‌കാരത്തില് നിന്ന് നാം എന്നാണ് പുറത്തു കടക്കുക!

സ്വാതന്ത്ര്യ ത്തെയും ലൈംഗികതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ചു ആണ്‌കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല് ബാധിക്കുക. ആ ചാനലിലിരുന്നു ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല് സമ്മര്ദ്ദത്തില് ആക്കപ്പെടുന്നതു ഈ സ്ത്രീ കള് എല്ലാമാണെന്നോര്ക്കുക. മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള് കൂടുതല് ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ല. പെരുകി വരുന്ന ചാനലുകളുടെ മത്സരയോട്ടത്തില് എന്തും കാണിക്കാമെന്നുള്ള ധാര്‍ഷ്ട്യത്തിനു തടയിട്ടേ മതിയാവുകയുള്ളു. സെന്‌സേഷനലിസം കൊണ്ട് സ്ത്രീകളും കുട്ടികളും ലൈംഗീക ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാണാന് അനുവദിക്കരുത്. ഈ വക ചാനലുകള് ബഹിഷ്‌ക്കരിച്ചേ മതിയാവുകയുള്ളു.


കഴിഞ്ഞ ദിവസം സംപ്രേക്ഷണം ആരംഭിച്ച ഒരു സ്വകാര്യ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തന്റെടുത്ത് സഹായമാവശ്യപ്പെട്ട് എത്തിയ യുവതിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായാണ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാകുന്നത്. സംഭവം പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണോ എന്ന കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഏതൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണം എന്നതടക്കം അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സ് മന്ത്രിസഭായോഗം തീരുമാനിക്കും.


ഇതിനിടെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ശശീന്ദ്രന്‍ ആത്മാര്‍ത്ഥതയുള്ള നേതാവാണെന്നും അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ തിരികെ കൊണ്ടുവരുന്നതിലാണ് ദേശിയ നേതൃത്വത്തിന് താല്‍പര്യമെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. സത്യസന്ധനായ ഒരു മനുഷ്യനെ കുടുക്കി എന്ന പൊതുവികാരം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തോമസ് ചാണ്ടി എംഎല്‍എ എന്‍സിപിയുടെ പുതിയ മന്ത്രിയാകുമെന്നാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനമായത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവശനായി ഇരിക്കുന്ന സിന്‍വർ  (21 minutes ago)

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (26 minutes ago)

IRAN ഇറാന്റെ പ്രതികരണം  (31 minutes ago)

യഹ്യയക്ക് ശേഷം ഹമാസ്.. ആ മരണം ഇസ്രയേൽ ആഘോഷിക്കുന്നതിങ്ങനെ. അടുത്ത റീത്തും റെഡി.  (32 minutes ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (34 minutes ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (49 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (52 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (56 minutes ago)

ഈ ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും! കടുത്ത താക്കീതുമായി ഗോപി സുന്ദർ  (1 hour ago)

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക.. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്!! ഇതെന്റെ മകളല്ല- വിജയ് യേശുദാസ്  (2 hours ago)

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്  (2 hours ago)

Malayali Vartha Recommends