Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

മൂന്നാര്‍ കൈയേറ്റ വിവാദത്തില്‍ കയ്യടി നേടി ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 കാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍

29 MARCH 2017 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി

മൂന്നാര്‍ കൈയേറ്റം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന 30 വയസുകാരനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെകൈ യേറ്റ മാഫിയയ്‌ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ഇടനല്‍കിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍. 2012 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ല്‍ പത്തനംതിട്ടയില്‍ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 

തിരുവല്ലയില്‍ സബ് കലക്ടറായി ഇരിക്കുമ്പോള്‍ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. 


കര്‍ഷകസംഘം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇരുപതു ദിവസം സമരം വരെ നടത്തി. വീടുനിര്‍മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കും സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിലപാട്. 2015 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളില്‍ തണ്ടപ്പേരു പരിശോധിച്ചശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. 

രേഖകള്‍ പരിശോധനയ്ക്കായി എത്തിക്കാന്‍ ചിലര്‍ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്. മാത്രമല്ല 2010 ലെ െഹെക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. എന്നാല്‍ ഇപ്പോള്‍ എന്‍.ഒ.സി.നല്‍കിക്കഴിഞ്ഞു. 125 അപേക്ഷകളില്‍ 115 എണ്ണത്തിനും തീര്‍പ്പായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. താന്‍ ഒരു കടുത്ത പരിസ്ഥിതിവാദിയോ വികസന വിരോധിയോ അല്ല. എന്നാല്‍ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കൈയേറ്റത്തോട് സന്ധിയില്ലാ സമരം നടത്തും. നിയമം കര്‍ക്കശമായി നടപ്പാക്കും.ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. 


പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇത് മറികടക്കാനാകും. മൂന്നാറിന് പ്രത്യേക പരിഗണന നല്‍കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന തരത്തില്‍ നമ്മുടെ സമീപനം മാറണം. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം മൂന്നാറിനെ ഓര്‍ത്താല്‍ പോര. മറിച്ച് എല്ലാക്കാലത്തും ഇതിനായി നടപടിവേണം. എല്ലാ വകുപ്പുകളുടെയും പൊതുപ്രവര്‍ത്തകരുടെയും പരിസ്ഥിതിവാദികളുടെയും രാഷ്ട്രീയക്കാരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനംകൊണ്ടേ മൂന്നാറിനെ സംരക്ഷിക്കാനാകൂ. നീലക്കുറിഞ്ഞി കാലഘട്ടങ്ങളില്‍ പത്തുലക്ഷം പേരാണ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്നത്.


എന്നാല്‍ ഇപ്പോള്‍ റിസോര്‍ട്ടു നിര്‍മിക്കുന്നവര്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്ച്ചപ്പാടുവേണമെന്ന് വാദിക്കുന്നത്. പള്ളിവാസലിലും കെ.ഡി.എച്ചിലും കെ.എസ്.ഇ.ബിയുടേതാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടിരിക്കുന്നത്. പഞ്ചായത്തും വനംവകുപ്പും അടക്കമുള്ളവര്‍ െകെയേറ്റക്കാര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നും ശ്രീറാം പറയുന്നു. ജാഗ്രതക്കുറവാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീറാം വ്യക്തമാക്കുന്നു. പനമ്പള്ളിനഗര്‍ കൃഷ്ണാലയത്തില്‍ ഡോ. വി.ആര്‍. വെങ്കിട്ടരാമന്റെയും രാജം രാമമൂര്‍ത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (6 minutes ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (10 minutes ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (14 minutes ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (18 minutes ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (30 minutes ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (38 minutes ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (49 minutes ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (54 minutes ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (1 hour ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (1 hour ago)

ദാഹജലം കിട്ടാതെ..... നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജനം  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം..  (2 hours ago)

സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (16 hours ago)

Malayali Vartha Recommends