ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബൈക്കിലിടിച്ച് ബസിനടിയിലേക്ക് തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് ചുണ്ടാട്ട് അരുണിന്റെ ഭാര്യ മോനിഷ (28)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.20ഓടെ കരിമണ്ണൂരിന് സമീപം കുരുമ്പുപാടം കുറുപ്പംപടിയിലാണ് അപകടം. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ നേഴ്‌സാണ് മോനിഷ.
വാഴക്കുളത്ത് സ്റ്റുഡിയോ ജീവനക്കാരനായ ഭര്‍ത്താവ് അരുണിനോടൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും പെരിങ്ങാശേരിയിലേയ്ക്ക് പോവുകയായിരുന്ന എഎസ്‌കെ എന്ന സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടുമ്പൂന്നൂരില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് വന്ന മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന്റെ വലത് പിന്‍ചക്രത്തിന് അടിയിലേക്കാണ് മോനിഷ വീണത്. ചക്രം തലയിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ അരുണിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് യാത്രികരായ യുവാക്കളും പരിക്കേറ്റ് ആശുപത്രിയിലാണ്.
അരുണ്‍-മോനിഷ ദമ്പതികള്‍ക്ക് രണ്ടര വയസുളള ആണ്‍കുട്ടിയുണ്ട്. പണ്ടപ്പിള്ളി സ്വദേശിനിയാണ് മോനിഷ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരിമണ്ണൂര്‍ പൊലീസ് നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha