കണ്ണൂരില്‍ കത്തിയ രാഹുലിനെ പാറക്കല്ലുകള്‍ കുത്തി മലര്‍ത്തി; പ്രഗത്ഭനായ എസ്‌പിയെ കുടുക്കിയതാര്? തെളിവുണ്ടെങ്കില്‍ സസ്പെന്റ് ചെയ്യാത്തതെന്ത്?
സംസ്ഥാന പോലീസിലെ ഉന്നതന്റെ ഇടപെടലാണ് പത്തനംതിട്ട പോലീസ് സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിന് കാരണമായതെന്ന് സൂചന. എസ്.പിക്ക് കൈക്കൂലി നല്‍കിയതായി പറയപ്പെടുന്ന ഷാനിയോ ക്രഷര്‍ ഉടമയുടെ അടുത്ത ബന്ധുവാണ് ഐ.ജി. ഷാനിയോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടപ്പോള്‍ തന്നെ അവര്‍ തന്റെ ബന്ധുക്കളാണെന്നും അവരെ തൊടേണ്ടതില്ലെന്നും ഐ.ജി രാഹുല്‍നായര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ എസ്.പിയായിരിക്കെ കെ.സുധാകരനോടും എം.വി ജയരാജനോടും ഒരേസമയം യുദ്ധം ചെയ്‌ത രാഹുല്‍ ആര്‍ നായര്‍ ഐ.ജിയെ വകവച്ചില്ല. തുടര്‍ന്ന് ക്രഷര്‍ ഉടമയായ ജയേഷ് തോമസിനെ കൊണ്ട് രാഹുലിനെ കുടുക്കുകയായിരുന്നു. തന്റെ ക്രഷര്‍ തുറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്രഷര്‍ ഉടമ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നു. ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കിയാണ് രാഹുലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ക്രഷര്‍ ഉടമകളെ തൊടരുതെന്ന് പത്തനംതിട്ടയിലെത്തിയപ്പോള്‍ തന്നെ രാഹുല്‍ നായര്‍ക്ക് ഉപദേശം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ കത്തി കയറിയ തനിക്ക് പാറക്കല്ലുകളെ പേടിയില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. പരിസ്ഥിതി ലോല പ്രദേശമായ പത്തനംതിട്ടയിലെ പ്രമുഖ പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ ഇതിനകം എസ്.പിയുടെ സൂഹൃത്തുക്കളുമായി. പരിസ്ഥിതി പ്രവര്‍ത്തകരെ എസ്.പി. വിശ്വസ്ഥതയോടെ എടുത്തു. അവര്‍ പറയുന്നതൊക്കെ എസ്.പി കണ്ണടച്ച് അനുസരിച്ചു.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളിലാണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് പാടേ കള്ളികളയുമെന്നും അതിനാല്‍ ക്വാറികള്‍ക്കെതിരെ നടപടി വേണ്ടെന്നും സര്‍ക്കാരിലെ ഉന്നതന്‍ രാഹുലിനെ ഉപദേശിച്ചു. അതേസമയം കേന്ദ്രത്തില്‍ യു.പി.എ തോല്‍ക്കുമെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും വന്നതോടെ രാഹുല്‍ ക്വാറികള്‍ ഒന്നൊന്നായി പൂട്ടാന്‍ നടപടിയെടുത്തു. അപ്പോഴും പോലീസിലെയും സര്‍ക്കാരിലെയും ഉന്നതര്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്വാറികളാല്‍ സമ്പന്നമാണ് പത്തനംതിട്ട. ക്വാറി നടത്തിപ്പുകാരില്‍ നിരവധി പ്രമാണിമാരുണ്ട്. കേരളം ഭരിക്കുന്ന രാഷ്‌ട്രീയകക്ഷിയിലെ വമ്പന്മാരുമുണ്ട്. ചില സമുദായ സംഘടനാ നേതാക്കള്‍ക്കും ക്വാറികളുണ്ട്. ഇങ്ങനെയൊക്കെയുള്ളിടത്താണ് കണ്ണൂര്‍ ആവര്‍ത്തിക്കാന്‍ രാഹുല്‍നായര്‍ ശ്രമിച്ചത്. 17 ലക്ഷം രൂപ കൈക്കൂലി വാങ്ങേണ്ട തരത്തില്‍ രാഹുല്‍ ദരിദ്രനല്ല. രാഹുലിന്റേത് മികച്ച സാമ്പത്തിക പശ്ചാത്തലമാണ്. സൗഹൃദസംഭാഷണമെന്ന പേരില്‍ ക്വാറി ഉടമ നടത്തിയ ചില നീക്കങ്ങളാണ് രാഹുലിന് വിനയായത്. രാഹുല്‍ ക്വാറി ഉടമയെ കണ്ടുവെന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ക്വാറി ഉടമയുടെ വലയില്‍ രാഹുല്‍ വീണില്ലെന്നാണ് പത്തനംതിട്ടക്കാര്‍ പറയുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രമാണിമാരും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ രാഹുല്‍ അകപ്പെടുകയായിരുന്നു. 17ലക്ഷം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ രാഹുലിനെ സസ്‌പെന്റ് ചെയ്യാത്തതെന്തെന്നാണ് പത്തനംതിട്ടക്കാരുടെ ചോദ്യം. സ്ഥലംമാറ്റം കേവലം നിസാരമായ നടപടിയാണ്. നേരത്തെ സരിതാനായര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വെളളം കുടിപ്പിച്ച ശ്രീധരന്‍നായരും പത്തനം തിട്ടയില്‍ ക്വാറി മുതലാളിയാണ്. രാഹുലിനെ സസ്‌പെന്റ് ചെയ്യാത്തതുവഴി ആരോപണം കളവാണെന്ന് മനസിലാക്കാം. ഇനി പത്തനംതിട്ടയിലെ ക്വാറികള്‍ക്ക് ഉത്സവകാലം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha