എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു
രാജ്യത്ത് എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്‌ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിലായം റദ്ദാക്കുന്നു. അധിക സ്റ്റോപ്പുകള്‍ റെയില്‍വേയ്‌ക്ക് നഷ്‌ടമുണ്ടാക്കുന്നുവെന്നാണ് വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്റ്റോപ്പുകള്‍ നേടിയെടുത്തത്. ഇത്തരത്തില്‍ എംപിമാരുടെ അഭ്യര്‍ത്ഥന പ്രകാരം അനുവദിച്ചതടക്കം രാജ്യത്തെ 2400 സ്‌റ്റോപ്പുകള്‍ ലാഭകരമല്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഇതില്‍ 1250 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് റെയില്‍വേ തീരുമാനം എടുത്തിരിക്കുന്നത്. സ്റ്റോപ്പുകള്‍ കൂടുന്നതിനാല്‍ റെയില്‍വേയ്‌ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് റെയില്‍വേയുടെ വിശദീകരണം. സെപ്‌റ്റംബര്‍ മുതല്‍ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കാനാണ് തീരുമാനം. ഉത്തരവ് പ്രാപല്യത്തില്‍ വന്നാല്‍ കേരളത്തിലെയും ബീഹാറിലെയും സ്റ്റോപ്പുകളാണ് കൂടുതലായി നഷ്ടപ്പെടുക..
ഇത്തരത്തിലുളള സ്റ്റോപ്പുകളുടെ കാര്യം പുനപരിശോധിക്കുമെന്ന് റെയില്‍വേ പാര്‍ലമെന്റില്‍ അറിയിച്ചുവെങ്കിലും ലാഭകരമല്ലാത്ത സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകള്‍ ലാഭകരമല്ലെങ്കില്‍ നിര്‍ത്തലാക്കുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദഗൗഡ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഓരോ സ്റ്റോപ്പിലും ട്രെയിന്‍ നിറുത്തുന്നതിനും ഇന്ധന ചെലവിനും മറ്റുമായി 800 രൂപ റെയില്‍വേയ്ക്ക് ചെലവുണ്ട്. എന്നാല്‍ വരുമാനം 500 രൂപ പോലും ലഭിക്കില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ദിവസേന ഒരു കോടി രൂപ ഇത്തരത്തില്‍ നഷ്ടമുണ്ടെന്നും ഭീമമായ നഷ്ടം സഹിക്കാനാകില്ലെന്നുമാണ് റെയില്‍വേയുടെ വാദം. സ്റ്റോപ്പുകള്‍ അനുവദിക്കുന്ന വേളയില്‍ ലാഭകരമല്ലെങ്കില്‍ നിര്‍ത്തലാക്കാന്‍ എംപിമാര്‍ തന്നെ അനുവാദം നല്‍കിയിരുന്നതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha