അടിമാലിയിൽ ലിനുവും വീട്ടമ്മയുമായുള്ള ലൈവ് സെക്സ്; അന്വേഷണത്തിൽ പോലീസ് കുഴയുന്നു
അടിമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ലിനു എന്ന യുവാവിന്റെ ലൈവ് സെക്സ് വലിയ വാർത്തയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ലൈവ് സെക്‌സ് നടന്നത്. പ്രതിയായ ലിനു ഇപ്പോൾ റിമാൻഡിലാണ്. കേസില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയാണ് പോലീസ് സംഘം. എന്നാൽ ലൈവ് സെക്സ് നടത്തിയ മൊബൈൽ ഫോൺ ഇതുവരെ പോലീസിനു കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുമ്പോൾ മധുരയിലെ ആര്‍.കെ പാളയത്ത് വച്ച് ഒരാള്‍ തന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് ലിനുവിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.അതുകൊണ്ടുതന്നെ ഈ കേസ് വഴിമുട്ടിനിൽക്കുകയാണ്.
കഴിഞ്ഞ തിരുവോണദിവസമായിരുന്നു അടിമാലിക്കാരനായ ലിനു വീട്ടമ്മയുമായുള്ള ലൈംഗികബന്ധം ഫേസ്ബുക്ക് ലൈവാക്കിയത്. അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ വീട്ടമ്മയെ തന്റെ മുറിയില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്ത് വിടുകയുമായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയുമായി ലിനു അടുക്കുകയും ഇവരെ പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അടിമാലിയിലെ വീട്ടമ്മയ്ക്ക് പുറമെ പല സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അടിമാലി സംഭവം വാര്‍ത്തയായതോടെ ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്ന പല സ്ത്രീകളും അങ്കലാപ്പിലായിരുന്നു. എന്നാല്‍ കുടുതല്‍ പരാതികളില്ലാതിരുന്നതിനാല്‍ മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നില്ല. വീട്ടമ്മയുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha