ട്രാന്‍സ്ഫര്‍ പട്ടിക പുറത്ത് വരാനിരിക്കെ കാശുമായി എസ്.ഐമാരും സി.ഐമാരും തലസ്ഥാനത്ത് കറങ്ങുന്നു
സംസ്ഥാനത്തെ എസ്.ഐമാരുടെയും സി.ഐമാരുടെയും ട്രാന്‍സ്ഫര്‍ പട്ടിക പുറത്തിറങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കെ ഇഷ്ടമുള്ള സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിനായി ലക്ഷങ്ങള്‍ ഒഴുക്കുന്നു. എസ്.ഐമാരും സി.ഐമാരും സ്ഥലം എം.എല്‍എമാരുടെയോ, ഡി.സി.സി സെക്രട്ടറിമാരുടെയോ കത്തുമായി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുകയാണ്. ഓരോ സ്‌റ്റേഷനില്‍ നിന്നും ലഭിക്കുന്ന വരുമാനം അനുസരിച്ചാണ് നിയമനത്തിന് കോഴ വാങ്ങുന്നത്.
തിരുവനന്തപുരം നഗരത്തില്‍ ശംഖുംമുഖം, തമ്പാനൂര്‍, ഫോര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തുക നല്‍കേണ്ടത്. വിമാനത്താവളത്തിലേത് ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ മാസപ്പടി കിട്ടുന്നതും ശംഖുംമുഖം സ്റ്റേഷനിലാണ്. അവിടുത്തെ നിയമനത്തിന് 15 ലക്ഷം രൂപയെങ്കിലും നല്‍കണം. തിരുവനന്തപുരം റൂറലില്‍ നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, ബാലരാമപുരം, പൂവാര്‍, കോവളം, വിഴിഞ്ഞം എന്നിവിടങ്ങളിലെ നിയമനത്തിന് അഞ്ച് മുതല്‍ പത്ത് ലക്ഷം നല്‍കണം. മണല്‍, ക്വാറി, മണ്ണ് മാഫിയകളെ സഹായിച്ചാല്‍ രണ്ട് മാസം കൊണ്ട് ഇവിടങ്ങളില്‍ നിന്ന് ഇതിന്റെ ഇരട്ടി പണം വാരാം.
ഇടനിലക്കാരായ നേതാക്കന്‍മാരാണ് പണം വാങ്ങുന്നത്. വാങ്ങുന്നതിന്റെ പകുതിയേ പാര്‍ട്ടിക്കും ഗ്രൂപ്പ് നേതൃത്വത്തിനും കൈമാറുകയുള്ളൂ. കൂടുതല്‍ വില പേശാന്‍ തുടങ്ങിയതോടെ ചില സി.ഐമാര്‍ മന്ത്രിയുടെ ശുപാര്‍ശയ്ക്കായി തലസ്ഥാനത്തെ ചില പ്രാദേശിക നേതാക്കളെ സമീപിച്ചു. അപ്പോഴാണ് ഇത്രയും തുക കോഴ വാങ്ങുന്ന വിവരം പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha