ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിനും മകൾക്കും കോടതി 12 മണിക്കൂർ പരോള്‍ അനുവദിച്ചു
ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും ഭീഗത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയിലില്‍ കഴിയുന്ന മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കും 12 മണിക്കൂർ കോടതി പരോള്‍ അനുവദിച്ചു. കുല്‍സുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഷരീഫ് ഉള്‍പ്പടേയുള്ളവര്‍ക്ക് 5 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പഞ്ചാബ് സര്‍ക്കാര്‍ 12 മണിക്കൂര്‍ അനുവദിക്കുകയായിരുന്നു.
68 വയസ്സുകാരിയായ കുല്‍സുമിന്റെ മൃതദേഹം ലാഹോറിനടുത്ത ജതിഉമ്രയില്‍ സംസ്‌കരിക്കും. റാവല്‍പിണ്ടിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് നവാസ് ഷരീഫും മകളും മരുമകനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത്.
ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന കുല്‍സും ബീഗം ചൊവ്വാഴ്ച്ച രാത്രിയാണ് അന്തരിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫും മകള്‍ മറിയവും പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുമ്ബ് കുല്‍സുമിനോട് യാത്രചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha