സുഹൃത്തിനെ കാണാനെന്ന വ്യാജേന സെല്ലിൽ നിന്നും പുറത്തിറങ്ങി; പ്രതികാരവും ദേഷ്യവും തീർത്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തല പിക്കാസ് കൊണ്ട് തല്ലിത്തകർത്ത്
മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി പൊലീസുകാരെ പിക്കാസ് കൊണ്ട് മർദ്ദിച്ചതായി റിപ്പോർട്ടുകൾ. ക്രൂര മർദ്ദനത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ മരണപ്പെട്ടു. ഉമ്രി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉമേഷ് ബാബുവാണു മരിച്ചത്.
സ്റ്റേഷനിലെ സിസിടിവിയില്‍ പ്രതിയായ വിഷ്ണു രാജ്‌വത്ത് പൊലീസുകാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ചയായിരുന്നു സംഭവം. സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഇരുപത്തഞ്ചുകാരനായ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ വിഷ്ണു പിക്കാസ് കൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആദ്യം തലയ്ക്കടിയേറ്റ പൊലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് ഉമേഷ് ബാബുവിനെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്കു റഫർ ചെയ്തിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട വിഷ്ണുവിനേയും സുഹൃത്തിനേയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha