എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനായി നൂറുകോടിയോളം കൊടുക്കാൻ തയാറായി ബിജെപി ; പിടിവിട്ട് പോകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസ്സ്
ഒരിടവേളക്ക് ശേഷം കർണാടക രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ്. കർണാടകയിൽ പിണങ്ങി നിൽക്കുന്ന എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനായി എംഎൽഎമാർക്ക് നൂറുകോടിയോളം കൊടുക്കാൻ തയാറായി ബിജെപി മുന്നോട്ട് വന്നിരിക്കുകയാണ്. ഇവർ പിടിവിട്ട് പോകാതിരിക്കാനായി കോൺഗ്രസ്സ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്.
കുതിരക്കച്ചവടത്തിന് പേരുകേട്ട ഇടമാണ് കർണാടക. എല്ലാ തവണയും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വ്യാപകമായി കുതിര കച്ചവടം നടക്കും. കർണാടക രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് റിസോര്‍ട്ട് രാഷ്ട്രീയവും കുതിര കച്ചവടവും. കഴിഞ്ഞ തവണ യദ്യൂരപ്പ അധികാരത്തിലെത്തിയതും ഇത്തരമൊരു കുതിര കച്ചവടത്തിന്റെ ഭാഗമായാണ്. എന്നാൽ അവസാന നിമിഷം തടിതപ്പിയ യദ്യൂരപ്പ തിരിച്ച് വരാനുള്ള നീക്കത്തിലാണ്.
എംഎൽഎമാരെ പിടിക്കാനായി ഒരാൾക്ക് നൂറ് കോടിവരെ കൊടുക്കാൻ ബിജെപി തയ്യാറാണ്. പതിനാറ് കോൺഗ്രസ്സ് എംഎൽഎമാരെയെങ്കിലും മറുകണ്ടം ചാടിക്കുകയാണ് ബിജെപിയുടെ ലക്‌ഷ്യം. യദ്യയൂരപ്പ എന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ഇതിനെല്ലാം പിന്നിൽ. 112 എന്ന സംഖ്യയിൽ എത്തിയാൽ ബിജെപിക്ക് കർണാടകയിൽ ആധികാരത്തിലെത്താം. 104 പേരാണ് നിലവിൽ ബിജെപിയുടെ ശക്തി.
ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ചടുല നീക്കങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ തന്ത്രവുമായി കര്‍ണാടകത്തിലും ചരട് വലക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അമിത് ഷായുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha