അത് അവഗണിക്കാനാവാത്ത സത്യമാണ് ; സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന പരോക്ഷ ട്വീറ്റുമായി സുബ്രമണ്യൻസ്വാമി
വിജയ്മല്യ നടത്തിയ പരാമർശം ബിജെപി സർക്കാരിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ സുബ്രമണ്യൻ സ്വാമിയും രംഗത്ത് വന്നു. എല്ലാം കേന്ദ്രത്തിന് അറിയാമായിരുന്നു എന്നാണ് സുബ്രമണ്യ സ്വാമി പറഞ്ഞത്.
ബിജെപിയുടെ പ്രമുഖ നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ മല്യ ജെയ്റ്റ്‌ലിയെ കണ്ടെന്ന് ഉറപ്പിച്ചു. അത് അവഗണിക്കാനാവാത്ത സത്യമാണ്. മറ്റൊരു സത്യമെന്തെന്നാല്‍ ലുക്കൗട്ട് നോട്ടീസില്‍ ഇളവ് വരുത്താന്‍ ഈ കൂടിക്കാഴ്ച്ച സഹായകരമായി എന്നതാണ്. ഇതോടെ മല്യക്ക് എളുപ്പത്തില്‍ നാടുവിടാനായി. ഇത് കൂടുതല്‍ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെ മല്യക്ക് നാടുവിടാന്‍ അവസരമൊരുക്കിയെന്ന് സ്വാമിയുടെ ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഇതോടെ ന്യായീകരിക്കാനാവാത്ത വിധം കുരുക്കിലാണ് ബിജെപി.
വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 25-ന് ലണ്ടനിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ 'ഇന്ത്യ വിടുന്നതിന് മുമ്പ് വിജയ് മല്യ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അവരുടെ പേര് ഞാൻ പറയില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും'. എന്ന് രാഹുൽ പറഞ്ഞിരുന്നു.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ജനീവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യ വിട്ടത്. പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വായ്പ തിരിച്ചടവ് ചര്‍ച്ച ചെയ്തതായി മല്യ പറയുന്നു.
അതേസമയം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജയ്റ്റ്ലി പ്രതികരിച്ചു. പക്ഷേ, രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് മല്യ പാര്‍ലമെന്‍റില്‍വെച്ച് തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചതായി ജയ്റ്റ്ലി പറഞ്ഞു.
https://www.facebook.com/Malayalivartha