ജിയോയ്ക്ക് വാരികോരി കൊടുത്ത് സർക്കാർ ; 1967 ലെ മുംബൈ ടെനൻസി ആൻഡ് അഗ്രികൾചറൽ ലാൻഡ് നിയമപ്രകാരം കൃഷിഭൂമി കാർഷിക ആവശ്യത്തിന് കർഷകർക്ക് മാത്രേമ വാങ്ങാൻ പാടുള്ളൂ എന്ന നിയമം എടുത്ത് കളയും
പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വിശിഷ്ട പദവി ലഭിച്ച ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാല ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ കർഷക ഭൂമി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിട്ട് നൽകി വിവാദങ്ങൾക്ക് തിരി തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. കൃഷിഭൂമി കെട്ടിടനിർണമാണത്തിനായി വിട്ട് നൽകി ബിജെപി സർക്കാർ ഇളവ് ചെയ്തിരിക്കുകയാണ്.
വൻകിട കെട്ടിടങ്ങളാണ് ഇളവിനെ തുടർന്ന് കൃഷി ഭൂമിയിൽ നിർമാണത്തിനായി ഒരുങ്ങുന്നത്. 1967 ലെ മുംബൈ കാർഷിക കുടിയായ്മ നിയമത്തിലെ കൃഷി ഭൂമി വാങ്ങാനുള്ള അവകാശം കർഷകർക്ക് മാത്രമായിരിക്കണമെന്ന അവകാശം സർക്കാർ എടുത്ത് കളയും.
1967ലെ മുംബൈ ടെനൻസി ആൻഡ് അഗ്രികൾചറൽ ലാൻഡ് നിയമപ്രകാരം കൃഷിഭൂമി കാർഷിക ആവശ്യത്തിന് കർഷകർക്ക് മാത്രേമ വാങ്ങാൻ പാടുള്ളൂ. ഇൗ നിയമം ശ്രേഷ്ഠപദവി നേടിയ വിദ്യാഭ്യാസ സ്ഥാപന നിർമിതിക്ക് ബാധകമല്ലെന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചത്. കുന്ന്, താഴ്വാരം, വ്യവസായ മേഖല തുടങ്ങിയ കെട്ടിടനിർമാണം നിരോധിച്ച പ്രദേശങ്ങളിലും ശ്രേഷ്ഠപദവി നേടിയ സ്ഥാപനത്തിന് കെട്ടിടം പണിയാം. അതിനായി ഇൗ പ്രദേശത്തിന് സർക്കാർ നിശ്ചയിച്ച മൂല്യത്തിന്റെ 20 ശതമാനം പണം നൽകിയാൽ മതി.
ഇതെല്ലാം േശ്രഷ്ഠപദവി ലഭിച്ച സ്ഥാപനങ്ങളുടെ നിർമാണത്തിന് മാത്രമുള്ളതാണെന്നാണ് സർക്കാർ വാദം. എന്നാൽ, ഇന്നേവരെ പ്രവർത്തനം ആരംഭിക്കാത്ത ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാനപനത്തിന് ഇത് ബാധകമാക്കുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha