ബ്യൂട്ടി പാര്‍ലർ ജീവനക്കാരിക്കുനേരെ ഡി.എം.കെ നേതാവിന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തമിഴ്നാട്ടിലെ പെരംബലൂരില്‍ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ തൊഴിച്ച ഡി.എം.കെ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന് അകാരണമായി യുവതിയെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന സെല്‍വകുമാര്‍ അവിടത്തെ ജീവനക്കാരായ നാല് സ്ത്രീകളില്‍ ഒരാളെ തൊഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റ് മൂന്ന് പേര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വീണ്ടും യുവതിയെ തൊഴിക്കുന്നുണ്ട്. യുവതി വേദന കൊണ്ട് കരയുന്നതും വീഡിയോയില്‍ കാണാം. അതേസമയം, യുവതിയെ തൊഴിക്കാനുണ്ടായ കാരണം എന്താണെന്നോ യുവതിയുമായി സെല്‍വകുമാറിനുള്ള ബന്ധം എന്താണെന്നോ വ്യക്തമായിട്ടില്ല. പൊലീസ് സെല്‍വകുമാറിനെ ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha