ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ് ; എട്ട് വര്‍ഷം മുന്‍പ് നടത്തിയ സമരത്തിന്‍റെ പേരിൽ മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ട് വര്‍ഷം മുന്‍പ് നടത്തിയ ഒരു സമരത്തിന്‍റെ പേരിൽ മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇപ്പോൾ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.
2010-ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്റ്. നായിഡു ഉള്‍പ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
നായിഡു ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയാണ് കേസ്. നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍ ആനന്ദ് ബാബു, ടിആര്‍എസ് നേതാവ് ജി. കമല്‍കര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
അതേസമയം കേസില്‍ ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും കോടതിയില്‍ ഹാജരാവുമെന്ന് ടി.ഡി.പി നേതാവും സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രിയുമായ നായിഡുവിന്റെ മകന്‍ എന്‍.ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു അന്ന് സമരത്തില്‍ പങ്കെടുത്തതെന്നും ലോകേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha