കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ചു; പോലീസുകാരന്റെ മകൻ ചെയ്ത ഹീനകൃത്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡല്‍ഹിയില്‍ പോലീസുകാരന്റെ മകന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഓഫീസിനുള്ളില്‍ വച്ച് ക്രൂരമായി മർദ്ദിച്ചു. അക്രമിയുടെ സുഹൃത്ത് ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം രണ്ടിനായിരുന്നു ക്രൂരസംഭവങ്ങൾ അരങ്ങേറിയത്. രോഹിത് സിംഗ് തോമര്‍ എന്ന യുവാവ് ഓഫീസിലെത്തുകയും പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു മർദ്ദിക്കുകയുമായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാള്‍ തൊഴിക്കുകയും ചവുട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദ്ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹീനകൃത്യം തുടരുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം വരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. രോഹിതുമായുള്ള വിവാഹം ഉപേക്ഷിച്ചെന്നും ഈ പെണ്‍കുട്ടി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha