വിവാഹേതര ബന്ധത്തിനു തടസ്സമായി നിന്ന ഭർത്താവിനെ വാടക കൊലയാളികളെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ ക്രൂര കൊലപാതകത്തിന് സാക്ഷിയായത് 14 കാരൻ മകൻ
ന്യൂഡല്‍ഹിയിൽ ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അടക്കം മൂന്നു പേർ പിടിയിലായതായി റിപ്പോർട്ടുകൾ. പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ കിര്‍ണാപാല്‍ കൗര്‍ (32), സഹായികളായ മഖാന്‍ രാം (37), ചാംകൗര്‍ സിങ് (26), ജെയ്മല്‍ സിംഗ് (20 ) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
14കാരനായ ദമ്പതികളുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ ഒൻപതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെതുകെയിലുള്ള സ്വന്തം വീട്ടില്‍ വച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത്.
ഹിന്ദയുടെ ഭാര്യ കിര്‍ണാപാല്‍ ഡ്രൈവറായ സന്ദീപ് കൗര്‍ എന്നയാളുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് തടസമായ ഭര്‍ത്താവിനെ എന്നന്നേക്കുമായി ഇല്ലാതാക്കണമായിരുന്നു. അതിനായി മഖാന്‍, ചാംകൗര്‍, ജെയ്മല്‍ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha