മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് ഡല്‍ഹി ഹൈക്കോടതി
മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ തട്ടിപ്പു കണ്ടെത്തിയതിത്തുടർന്ന് ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്തരത്തിലൊരു വിവാദ വിഷയത്തിൽ നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്, ജസ്റ്റീസ് വി. കാമേശ്വര് റാവു എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്, ഐടി മന്ത്രാലയത്തിനും ആധാര്‍ അഥോറിറ്റി എന്നിവര്‍ക്കും നോട്ടീസ് അയച്ചു.
മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തങ്ങളുടെ മൊബൈല്‍ ഷോപ്പില്‍ വരുന്ന ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജ സിം കാര്‍ഡ് ഉണ്ടാക്കിയതിന് ഡല്‍ഹി പോലീസ് മൊബൈല്‍ ഷോപ്പ് ഉടമക്കെതിരെ എടുത്ത എഫ്ഐആര്‍ ആണ് പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.
മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കടയിലെത്തുന്ന ഉപഭോക്താക്കളുടെ കൈയ്യടയാളം രണ്ടു തവണ എടുത്ത് ഉപഭോക്താവിന്റെ അനുമതി കൂടാതെ വ്യാജ സിം എടുത്തതിനാണ് കടയുടമയ്ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തത്.
മുതര്‍ന്ന അഭിഭാഷകനായ ദയന്‍ കൃഷ്ണ, അഭിഭാഷകനായ റുഷാബ് അഗര്‍വാള്‍ എന്നിവരെ കോടതി അമിക്കസ് ക്യൂറിമാരായി നിയമിച്ചിട്ടുണ്ട്. കേസില്‍ നവംബര്‍ ഒന്നിന് കോടതി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha