മൂന്നുമാസം ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം ആശുപത്രി ഗേറ്റ് കടന്നതോടെ പിന്നിൽ നിന്നും യുവാവിനെ വെട്ടിവീഴ്ത്തി; തടയാൻ ശ്രമിച്ച ഭാര്യയെ തള്ളി നിലത്തിട്ട് വീണ്ടും വെട്ടി വീഴ്ത്തി: ദുരഭിമാനക്കൊലയുടെ മറ്റൊരു ഇര...
പട്ടാപ്പകൽ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊന്നു. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്. പ്രണയ് പെരുമല്ല എന്നയുവാവാണ് കൊല്ലപ്പെട്ടത്.
ദുരഭിമാന കൊലപാതകമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു. ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ വടിവാള്‍ കൊണ്ട് പ്രണയ്‌നെ വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്ബാണ് അവര്‍ണനായ പ്രണയ് സവര്‍ണയായ അമൃതയെ വിവാഹം ചെയ്തത്. വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പങ്കെടുത്തിരുന്നില്ല.
അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രണയ് മരിച്ചിരുന്നു. അതേസമയം, കൊലപാതകം നടത്തിയത് അമൃതയുടെ പിതാവാണെന്ന് ആരോപിച്ച് പ്രണയ്‌ന്റെ കുടുംബം രംഗത്തെത്തി.
https://www.facebook.com/Malayalivartha