വീട്ടിലെ മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം കൂട്ടിയതിന് മുത്തലാഖ് ചൊല്ലി; നിക്കാഹ് ഹലാല ചെയ്യാന്‍ നിര്‍ബന്ധിച്ച ഭർത്താവിന്റെ സാന്നിധ്യത്തില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ഉത്തർപ്രദേശിൽ മുത്തലാഖ് ചൊല്ലിയ ഭർത്താവിന്റെ സാന്നിധ്യത്തില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയാതായി പരാതി. മൊറാദാബാദ് സ്റ്റേഷനിലാണ് യുവതി ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്ന് അധികൃതർ വ്യക്തമാക്കി.
യുവതിയെ മുൻപ് ആദ്യ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. ഇതിനുശേഷം നിക്കാഹ് ഹലാല ചെയ്യാന്‍ ഇയാൾ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. വിവാഹമോചനം നേടിയ സ്ത്രീയെ ആദ്യ ഭര്‍ത്താവിനു വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ അവര്‍ മറ്റൊരാളുമായി വിവാഹത്തില്‍ ഏര്‍പ്പെടുകയും ആ ബന്ധം ഒഴിവാക്കുകയും വേണമെന്നതാണ് നിക്കാഹ് ഹലാല. രണ്ടാമത്തെ വിവാഹബന്ധം വേര്‍പെടുത്തിയശേഷം നിശ്ചിതകാലം കഴിഞ്ഞേ സ്ത്രീക്ക് ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ. എന്നാൽ ഭർത്താവിന്റെ ആവശ്യം നിരസിച്ചതിനാൽ തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണു പരാതിക്കാരി ആരോപിക്കുന്നത്.
പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തലാഖ് ചെയ്തെന്നാണു യുവതി പറയുന്നതെങ്കിലും ഭര്‍തൃവീട്ടുകാര്‍ ഇത് നിഷേധിച്ചെന്നു പോലീസ് പറയുന്നു. അതേസമയം, അബദ്ധത്തില്‍ വീട്ടിലെ മ്യൂസിക് സിസ്റ്റത്തില്‍ ശബ്ദം കൂട്ടിയതിനാണ് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha