മൂന്നുമാസം ഗർഭിണിയായ മകളുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കീറാൻ ക്വട്ടേഷന്‍ നല്‍കിയത് പരിഷ്ക്കാരിയായ അച്ഛൻ; ദുരഭിമാനക്കൊലയിൽ പ്രതിഷേധം കത്തുന്നു...
പട്ടാപ്പകൽ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷന്‍ നല്‍കിയത് അച്ഛനാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തെലങ്കാനയില്‍ യുവാവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നല്‍ഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഭാര്യയുടെ കണ്മുന്നില്‍ വെച്ചാണ് അജ്ഞാതന്‍ വെട്ടിക്കൊന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയി മടങ്ങുംവഴി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്.
കേസില്‍ പ്രണയിന്‍റെ ഭാര്യ അമൃതവര്‍ഷിണിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ജാതിയില്‍ പെട്ട അമൃതവര്‍ഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചു എന്നതായിരുന്നു പ്രണയ് ചെയ്ത കുറ്റം. പ്രണയിനെ ആക്രമിക്കുന്നത് കണ്ട അമൃത ബോധരഹിതയായി വീണു. തന്‍റെ അച്ഛന്‍ തന്നെയാണ് പ്രണയിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അമൃത പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ വടിവാള്‍ കൊണ്ട് പ്രണയ്‌നെ വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു.
സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്ബാണ് അവര്‍ണനായ പ്രണയ് സവര്‍ണയായ അമൃതയെ വിവാഹം ചെയ്തത്. വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പങ്കെടുത്തിരുന്നില്ല. ഇവരുടെ ബന്ധം അമൃതയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പ്രണയിനെ കൊല്ലുമെന്ന് അമൃതയുടെ അച്ഛനും അമ്മാവനും മറ്റ് ബന്ധുക്കളും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പുകളെ എല്ലാം അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്.
മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയെ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങും വഴിയാണ് അജ്ഞാതന്‍ പ്രണയിനെ വെട്ടിക്കൊല്ലുന്നത്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രണയിന്‍റെ മൃതദേഹവും വഹിച്ച് നടത്തിയ വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha