ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ... 800 കോടിരൂപ ചെലവിട്ട ചന്ദ്രയാന്‍-2 ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ
ലോകത്തുള്ള എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരും ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടെത്തെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രത്യേക പഠനത്തിന് സാധിക്കുന്ന വിധത്തിലാണ് ചന്ദ്രയാന്‍ രണ്ട് നിര്‍മിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത് വിക്ഷേപണ സമയത്ത് 1380 കിലോയായിരുന്നു ഭാരം.
ചന്ദ്രന്റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തല്‍ ചാന്ദ്രയാന്‍ ഒന്നിന്റേതായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കമെന്ന് ഇസ്രോ ചെയര്മാന് കെ. ശിവന്. ചന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയുള്ള വിന്‍ഡോയിലാണ്. 800 കോടിരൂപയാണ് ചന്ദ്രയാന്‍-2വിന്റെ ചെലവ്. 200 കോടിരൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിര്‍മിതിക്കും.
ജനുവരി മൂന്നിനു തന്നെ വിക്ഷേപണം നടത്താന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഇസ്രോ ചരിത്രത്തിലിടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha