കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുമ്പും ഗര്‍ഭം അലസിപ്പിച്ച് വീട്ടിലേക്ക് മടങ്ങി വരാന്‍ അച്ഛൻ ഭീഷണിപ്പെടുത്തി; നടക്കില്ലെന്ന് കണ്ടപ്പോൾ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ച് മകളുടെ കണ്മുന്നിലിട്ട് തന്നെ മരണം ഉറപ്പാക്കി.. ദുരഭിമാനക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തൽ
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷന്‍ നല്‍കിയത് അച്ഛനാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. തെലങ്കാനയില്‍ യുവാവിന്‍റെ ദുരഭിമാനക്കൊലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നല്‍ഗൊണ്ട ജില്ലയിലെ മിര്യാലഗുഡ സ്വദേശിയായ പ്രണയിനെ ഭാര്യയുടെ കണ്മുന്നില്‍ വെച്ചാണ് അജ്ഞാതന്‍ വെട്ടിക്കൊന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയി മടങ്ങുംവഴി അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്.
പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി അമൃത വര്‍ഷിണി വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം പിതാവ് തന്നോട് അപൂര്‍വമായി മാത്രമേ മിണ്ടിയിരുന്നുള്ളു എന്നും എപ്പോള്‍ വിളിച്ചാലും ഗര്‍ഭം അലസിപ്പിച്ച് വീട്ടില്‍ മടങ്ങി വരണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നതായും അമൃത വെളിപ്പെടുത്തി. തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങളോടാണ് അമൃത വര്‍ഷിണി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത പറഞ്ഞു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. പ്രണയിനെ വീട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം. ജയില്‍ ശിക്ഷ ലഭിച്ചാല്‍ പോര പ്രണയിനെ കൊന്നത് പോലെ അവര്‍ക്കും മരണശിക്ഷ വിധിക്കണമെന്നും അമൃത പറഞ്ഞു.
അമൃതയുടെ പിതാവ് മാരുതി റാവു 10 ലക്ഷം രൂപയ്ക്ക് ക്വൊട്ടേഷന്‍ നല്‍കിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മാരുതി റാവു, അമൃതയുടെ അമ്മാവന്‍ ശ്രാവണ്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. അമൃത വൈശ്യ സമുദായക്കാരിയും കൊല്ലപ്പെട്ട പ്രണയ് ദളിത് ക്രിസ്ത്യന്‍ സമുദായക്കാരനുമാണ്. ഇതാണ് അമൃതയുടെ പിതാവിന്റെ വൈരാഗ്യത്തിന് കാരണം.
https://www.facebook.com/Malayalivartha