മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ? എംപിയുടെ കാല്‍ കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വര്‍ഷവുമായി കോൺഗ്രസ് നേതാവ് കപില്‍ സിബല്‍
എംപിയുടെ കാല്‍ കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസ വര്‍ഷവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വെള്ളം കുടിച്ച സംഭവത്തെ ന്യായീകരിച്ച് ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കപില്‍ സിബല്‍ ട്വീറ്റ് ഇട്ടത്.
എംപിയുടെ കാലുകഴുകി വെള്ളം കുടിച്ചത് തന്നോടുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌നേഹമാണ് കാണിക്കുന്നതെന്നാണ് ദുബേ പറയുന്നത്. അങ്ങനെയെങ്കില്‍ മോദിയുടെ കാലു കഴുകിയ ദുബേ വെള്ളം കുടിക്കുമോ? അങ്ങനെ ചെയ്യാതിരുന്നാല്‍ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലെന്നല്ലേ അര്‍ഥം?- കപില്‍ സിബല്‍ ചോദിക്കുന്നു.
ഝാര്‍ഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബേ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകനായ പവന്‍ ഷാ ദുബേയുടെ കാലു കഴുകി വെള്ളം കുടിച്ചത്. ഈ സമയം പവന്‍ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി.
സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ കുറിക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തു. 'പാര്‍ട്ടിയിലെ പരിചയസമ്ബന്നനായ പ്രവര്‍ത്തകന്‍ പവന്‍സിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാല്‍ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല്‍ കഴുകി ആ വെള്ളം കുടിക്കും'. പവന്‍ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു.
https://www.facebook.com/Malayalivartha