വിവാഹ വീഡിയോയെക്കാൾ ലൈക്ക് പ്രണയിയുടെ കൊലപാതക വീഡിയോയ്ക്ക് കിട്ടുമെന്ന് അച്ഛൻ വെല്ലുവിളിച്ചു; ഗർഭിണിയായ മകളുടെ ഗർഭം കലക്കാൻ കഴിയാതെ വന്നതോടെ ദുരഭിമാനിയായ അച്ഛന്റെ വക ഒരുകോടിയുടെ ക്വട്ടേഷൻ കൊല
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിവാഹ വീഡിയോയാണ് കൊലപാതകത്തിലേക്ക് യുവതിയുടെ പിതാവിനെ നയിച്ചതെന്ന് വിവരം.വിവാഹ ശേഷം അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് പിതാവ് മാരുതി റാവുവിനെ പ്രകോപിപ്പിച്ചതെന്ന് പ്രണയ്യുടെ ബന്ധു പറഞ്ഞു. അമൃത പ്രണയ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് അമൃത വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിവാഹവീഡിയോയുടെ ലൈക്കുകളേക്കാല്‍ കൂടുതല്‍ ലൈക്ക് പ്രണയ്യുടെ കൊലപാതകത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുമെന്ന് മാരുതി റാവു പറഞ്ഞിരുന്നതായി പ്രണയ്#യുടെ ബന്ധു പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമൃതയ്ക്ക് മുന്നില്‍ വെച്ച് പ്രണയ്യെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായി അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നും മടങ്ങവെയാണ് പ്രണയ് കൊലചെയ്യപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാമ് പ്രണയ്യുടെ കൊലപാതകത്തിന് പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു.
ഓഗസ്റ്റ് ഒന്‍പതിനാണു പ്രണയയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘവുമായി ധാരണയായത്. രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ അമൃതയുടെ പിതാവ് മാരുതി റാവു ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേരുകയും ചെയ്തു. ക്വട്ടേഷന്‍ തുകയില്‍ പ്രതികള്‍ 18 ലക്ഷം രൂപയായിരുന്നു പ്രതികള്‍ കൈപ്പറ്റിയിരുന്നത്. ഗുജറാത്തിലെ മുന്‍ മന്ത്രിയായിരുന്ന ഹരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തി ജയില്‍മോചിതനായ കുറ്റവാളിയാണ് സുഭാഷ് കുമാര്‍ ശര്‍മ. നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വര്‍ഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി അറിയിച്ചു.
തന്നെയും ഭര്‍ത്താവിനെയും വേര്‍പിരിക്കാന്‍ അതിസമ്പന്നനായ പിതാവ് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ചു സമ്മര്‍ദം ചെലുത്തിയെന്ന് അമൃത വര്‍ഷിണി റാവു വ്യക്തമാക്കി. ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം ജീവിക്കുമെന്ന് അമൃത വ്യക്തമാക്കി.
https://www.facebook.com/Malayalivartha