ഒരു തോട്ടിത്തൊഴിലാളിയുടെ മോന്റെ കണ്ണീരിന് എന്തുവില; ഒരു തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം
വെള്ളിയാഴ്ച ഡല്‍ഹിയിലെ അഴുക്കുചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട അനില്‍ എന്ന യുവാവിന്റെ മകന്റെ ചിത്രം ലോകത്തെയും കണ്ണീരിലാഴ്ത്തുകയാണ്..വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ കവിളില്‍ കൈ വച്ച് മുഖം പൊത്തി കരയുന്ന കുഞ്ഞ്..!! വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തുനിന്ന് തുണി മാറ്റി,
അച്ഛന്റെ കവിളുകളില്‍ കുഞ്ഞികൈ വച്ച് പപ്പാ… എന്ന് വിളിച്ച് മുഖം പൊത്തി ആ കുഞ്ഞ് കരയാന്‍ തുടങ്ങി..!! മൃതശരീരം ദഹിപ്പിക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല.
! അനില്‍ അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷാ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. തോട്ടിപ്പണി നിരോധിച്ചുകൊണ്ട് 1993ല്‍ നിയമം പാസാക്കിയിട്ടുണ്ട്. 2013 ല്‍ അഴുക്കുചാലുകളെയും സെപ്റ്റിക് ടാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അതില്‍ ഭേദഗതി വരുത്തി.
സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുമ്പാണ് വീണ്ടും അത്തരത്തിലുള്ള മരണം...വാര്‍ത്തകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറിയ കണക്കുകള്‍ എന്നിവ ആശ്രയിച്ചാണ് റിപ്പോര്‍ട്ട്. കണക്ക് പ്രകാരം 2017 ജനുവരി മുതല്‍ തോട്ടിപ്പണിയെടുക്കുന്നതിനിടയില്‍ 123 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ മരണപ്പെട്ടത് ആറുപേരാണ്. കണക്കുകളുടെ ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിനാല്‍ മരണസംഖ്യ ഇതിലും കൂടാന്‍ ഇടയുണ്ടെത്രേ.
സെപ്റ്റിക് ടാങ്കുകളും ഓവുചാലും വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. രാജ്യത്തുടനീളം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിനാളുകളാണ് തോട്ടിപ്പണിയെടുത്ത് ജീവിക്കുന്നത്. 13 സംസ്ഥാനങ്ങളും ചില കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് എന്‍സിഎസ്‌കെയുടെ കണക്കില്‍ വന്നിട്ടുള്ളത്.
ഓരോ അഞ്ച് ദിവസത്തിനുള്ളിലും ശരാശരി ഒരാളെന്ന കണക്കില്‍ രാജ്യത്ത് തോട്ടിപ്പണിക്കാര്‍ മരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍.സി.എസ്.കെ) ശേഖരിച്ച 2017 ജനുവരി 1 മുതലുള്ള കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. തോട്ടിപ്പണി ചെയ്യുന്നവരുടെ ക്ഷേമം കണക്കിലെടുത്ത് പാര്‍ലമെന്റ് സ്ഥാപിച്ച ഏജന്‍സിയാണ് എന്‍.സി.എസ്.കെ.figure class="op-interact
https://www.facebook.com/Malayalivartha